സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് സംയോജിപ്പിക്കാനുള്ള നാലാമത്തെ ശ്രമം വിജയകരമായി പൂർത്തിയാക്കി ഇസ്രോ. ഇതോടെ ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഇന്ത്യൻ ബഹിരാകാശ സംഘടന കരസ്ഥമാക്കിയത്.
നിലവിൽ, പ്രവർത്തനത്തിന്റെ വിജയം സാധൂകരിക്കുന്നതിനായി സംഘം വിശദമായ ഡാറ്റ വിശകലനം നടത്തിവരികയാണ്. ഡാറ്റാ അവലോകനം പൂർത്തിയായ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
220 കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളും ഡിസംബർ 30 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത് . 450 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച ശേഷം, ഉപഗ്രഹങ്ങൾക്ക് വിന്യാസ സമയത്ത് ആപേക്ഷിക വേഗത നൽകി, തുടർന്ന് ഡോക്കിങ് പരീക്ഷണങ്ങൾ നടത്തുന്നതിനായി അവ വിപരീത ദിശയിലേക്ക് നീക്കി. ആദ്യം ജനുവരി 7 നും പിന്നീട് ജനുവരി 9 നും ഷെഡ്യൂൾ ചെയ്‌തിരുന്ന ഡോക്കിംഗ് കൃത്യമായ നിർവ്വഹണം ഉറപ്പാക്കാൻ മാറ്റിവച്ചു.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് അത്യാവശ്യമായ സാറ്റലൈറ്റ് ഡോക്കിംഗ് സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങളിലെ ഒരു നിർണായക ചുവടുവയ്പ്പാണ് ഈ പരീക്ഷണം.
Discussion about this post