തിരുവനന്തപുരം: കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു ഷാരോൺ കൊലക്കേസ്. മറ്റൊരാളെ വിവാഹം ചെയ്യാൻ ഷാരോണിനെ അതിവിദഗ്ധമായിട്ടായിരുന്നു കാമുകിയായ ഗ്രീഷ്മ കൊലപ്പെടുത്തിയത്. കൊലയ്ക്ക് മുൻപും ശേഷവും ഗ്രീഷ്മ നടത്തിയ നീക്കങ്ങൾ സിനിമാ കഥയെ പോലും ഞെട്ടിക്കുന്നത് ആയിരുന്നു. മാസങ്ങൾക്ക് നീണ്ട വിചാരണയ്‌ക്കൊടുവിൽ ഗ്രീഷ്മയ്ക്ക് കോടതി ശിക്ഷ വിധിയ്ക്കാനിരിക്കെ പെൺകുട്ടി പറഞ്ഞ വാക്കുകൾ ഓർത്തെടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് അന്വേഷിച്ചത്. അന്വേഷണത്തിനിടെ ഗ്രീഷ്മയുടെ മനസ് അറിയാനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തിയിരുന്നു. കുറ്റം ചെയ്തതിൽ യാതൊരു കൂസലും ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നില്ല. പ്രതിയാണെന്ന പേടി പോലും ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്ന് ഉദ്യോഗസ്ഥരിൽ ചിലർ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. ഇതിന് തിരികെ ലഭിച്ച മറുപടി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് ആയിരുന്നു.
ഷാരോണിനൊപ്പം ജീവിക്കാൻ ആഗ്രഹമില്ല, ഒഴിവാകാൻ പറഞ്ഞിട്ട് പോകുന്നുമില്ല. കൊല്ലുകയല്ലാതെ വേറെ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് ചെയ്തു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. 38 വയസ്സിൽ പുറത്തിറങ്ങാം. അതുകഴിഞ്ഞ് ജീവിച്ചോളാം- ഇങ്ങനെ ആയിരുന്നു ഗ്രീഷ്മ നൽകിയ മറുപടി.
Discussion about this post