ന്യൂഡൽഹി: അറബി ഭാഷയ്ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക് കീഴിലാകും പൊതുവിദ്യാഭ്യാസം നൽകുക
ഡെറാഡൂൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള മുസ്ലീം കോളനിയിലാണ് ഈ ആദ്യത്തെ ആധുനിക മദ്രസ സ്ഥിതി ചെയ്യുന്നത്. കോളനിക്ക് സമീപമുള്ള പത്ത് മദ്രസകളിൽ, അടിസ്ഥാന സൗകര്യങ്ങളായ ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട്ബോർഡുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.സമീപ പ്രദേശങ്ങളിൽ നിന്നുള്ള ചെറിയ മദ്രസകൾ മികച്ച സ്ഥലത്ത് ഒരു കേന്ദ്രമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസകളിലെ വിദ്യാർത്ഥികൾ രാവിലെ എൻസിഇആർടി പാഠ്യപദ്ധതിക്ക് കീഴിലുള്ള പൊതു വിഷയങ്ങൾ പഠിക്കുമെന്നും വൈകുന്നേരം ഖുറാൻ, ഉൾപ്പെടെയുള്ള മത വിദ്യാഭ്യാസത്തിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കൃത അദ്ധ്യാപകരെയും ഉടൻ നിയമിക്കും. ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ആധുനിക മദ്രസകളിലെ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും യൂണിഫോമും പുസ്തകവും വഖഫ് ബോർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post