ന്യൂഡൽഹി : എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം . പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് . ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ അടക്കം രാജ്യതലസ്ഥാനത്ത് എത്തിതുടങ്ങി.
രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർസനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ നിശ്ചല ദൃശ്യത്തിൽ അവരുടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദർശനമുണ്ടാകും. രക്ഷാ കവച് എന്ന പേരിൽ വികസിപ്പിച്ച വോ്യാമ പ്രതിരോധ സംവിധാനമാണ് ഇതിൽ ആകർഷണം. കരയിൽനിന്ന് ആകാശത്തേക്ക് പ്രയോഗിക്കുന്ന മിസൈൽ പ്രതിരോധ സംവിധാനമാണ് രക്ഷാകവച്.
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കരസേനയുടെ പരേഡ് സംഘത്തിൽ 14 മലയാളി സൈനികരാണുള്ളത്. ഇത്തവണത്തെ ആഘോഷത്തിൽ മുൻപെങ്ങുമില്ലാത്ത വൈവിധ്യത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
Discussion about this post