തിരുവനന്തപുരം : കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ്. പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതൽ ആരംഭിക്കും. പണിമുടക്ക് ഒഴിവാക്കാന്‍ സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായി ടിഡിഎഫ് അറിയിച്ചു. 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം, ഡി.എ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
ഇന്ന് അർദ്ധരാത്രി മുതൽ സമരം ആരംഭിക്കുന്നതോടെ പൊതുജനങ്ങൾക്ക് വലിയ യാത്ര ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വന്നേക്കാം. 50 ശതമാനത്തിലധികം ബസുകള്‍ നാളെ സര്‍വീസ് നടത്തില്ലെന്നാണ് സമരക്കാർ അറിയിക്കുന്നത്. ടിഡിഎഫിന്റെ സമരം കെഎസ്ആർടിസിയെ തകർക്കാനുള്ള ഗൂഢാലോചന ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വിമർശിച്ചു.
Discussion about this post