സുനിത വില്യംസിന്റെ വരവ് വൻ ആഘോഷമാക്കിയിരിക്കുകാണ് ലോകം തന്നെ. വാർത്തകളിലും സോഷ്യൽ മീഡിയകളിലും ഇടം പിടിച്ചിരിക്കുകയാണ് സുനിതയും വിൽമോറും. ബഹിരാകാശത്ത് തുടരുമ്പോൾ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നാസ പങ്കുവയ്ക്കാറുണ്ടായരുന്നു. അവർ എങ്ങനെയാണ് ബഹിരാകാശ നിലയത്തിൽ കഴിയുന്നതെന്നും ജീവൻ നിലനിർത്തുന്നത് എങ്ങനെയാണെന്നുമെല്ലാം ആളുകൾ ഗൂഗിളിൽ സേർച്ച് ചെയ്തിരുന്നു. അപ്പോൾ എല്ലാം എല്ലാവർക്കും ഉണ്ടായിരുന്ന സംശയമായിരുന്നു എന്തുകൊണ്ടാണ് സുനിത വില്യംസ് മുടി അഴിച്ചിടുന്നത് എന്നത് ?. ഇതിനിടയിൽ ഡൊണാൾഡ് ട്രംപ് സുനിതയുടെ മുടിയെ കുറിച്ച് ഒരു താമശയും പറഞ്ഞിരുന്നു. വുമൺ വിത്ത് വൈൽഡ് ഹെയർ എന്നായിരുന്നു ഡ്രംപിന്റെ വിശേഷണം.
എന്തുകൊണ്ടാണ് ബഹിരാകാശ യാത്രികർ ബഹിരാകാശ നിലയത്തിൽ നിൽക്കുമ്പോൾ മുടി അഴിച്ചിടുന്നത് ? . ഇതിൻ പിന്നീൽ ശാസ്ത്രവുമായി ഒരു ബന്ധമുണ്ട്.
ഗുരുത്വാകർഷണത്തിന്റെ അഭാവത്തിൽ മുടി സ്വാഭാവികമായി മുഖത്തേക്ക് വീഴില്ല. മുടി എപ്പോഴും സ്വതന്ത്രമായി പൊങ്ങിക്കിടക്കും. അതുകൊണ്ട് തന്നെ ഭൂമിയിൽ കെട്ടി വെയ്ക്കുന്നതു പോലെ ചെയ്യേണ്ട കാര്യമില്ല. ബഹിരാകാശത്ത് മുടിയിൽ കെട്ട് പിടിക്കുകയും ഇല്ല. അതുകൊണ്ട് ഇടയ്ക്ക് ചീർപ്പ് ഉപയോഗിച്ച് ചീകുകയും വേണ്ടതാനും.
അതുകൂടാതെ ബഹിരാകാശത്ത് പലപ്പോഴും ഹെൽമെറ്റുകളും ഹെഡ്ഗിയറുകളും ധരിക്കേണ്ടി വരുന്നതിനാൽ മുടി കെട്ടിവെയ്ക്കുന്നതിലൂടെ തലയോട്ടിക് ചുറ്റും വായുസഞ്ചാരം കുറയ്ക്കും. മുടി അഴിച്ചിടുന്നതിലൂടെ തലയ്ക്ക് തണുപ്പ് നൽകുന്നു. ഇതിനാലാണ് ബഹിരാകാശ യാത്രികർ മുടി കെട്ടി വെയ്ക്കാത്തതിന്റെ പിന്നിലെ രഹസ്യം. എന്തൊക്കെ ആയാലും മുടി കെട്ടിവെയ്ക്കണ്ട കാര്യമില്ലെങ്കിലും ഹെയർ സ്റ്റൈൽ മാറ്റാൻ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്…
2013ൽ ബഹിരാകാശ നിലയത്തിൽ (ISS) ഫ്‌ലൈറ്റ് എൻജിനീയറായി 166 ദിവസം സേവനമനുഷ്ഠിച്ചതുൾപ്പെടെ 180 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച കാരെൻ നൈബർഗ് ബഹിരാകാശ യാത്രികർ മൈക്രോഗ്രാവിറ്റിയിൽ മുടി കഴുകുന്നതെങ്ങനെയാണെന്ന് വിശദീകരിച്ചിരുന്നു. ബഹിരാകാശത്ത് വെള്ളം ഒരു വിലപ്പെട്ട വിഭവമായതിനാൽ, ബഹിരാകാശയാത്രികർ ഇത് ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് ശ്രദ്ധാലുവാകണം. ഷവറുകൾക്ക് പകരം , വൈക്കോൽ പോലുള്ള നോസിലുകളുള്ള ഫോയിൽ പ്ലാസ്റ്റിക് വാട്ടർ ബാഗുകളെയാണ് ആശ്രയിക്കുന്നത്. ഒരു തവണ മുടി കഴുകാൻ അവർ പരമാവധി എട്ട് ഔൺസ് (0.2 കിലോഗ്രാം) വെള്ളം ഉപയോഗിക്കുന്നു.
ആദ്യം നോസിൽ അമർത്തി പതുക്കെ വെള്ളം ഉപയോഗിച്ച് മുടിയിലൂടെ തടവുന്നു. പുറത്തേക്ക് പോകുന്ന ഏതെങ്കിലും വെള്ളത്തുള്ളികൾ കൈകൾ കൊണ്ട് ശ്രദ്ധാപൂർവ്വം കോരിയെടുക്കുന്നു. ബാക്കിയുള്ളവ ഒടുവിൽ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലേക്ക് വലിച്ചെടുക്കുന്നു. അവിടെ അത് പുനരുപയോഗം ചെയ്യുന്നു. പലപ്പോഴും കുടിവെള്ളമായി മാറും.
അടുത്തതായി വരുന്നത് നോ-റിൻസ് ഷാംപൂ ആണ്, ഇത് മുടിയിൽ തേച്ച് ഒരു ചീപ്പ് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നു.
തുടർന്ന് കഴുകാൻ കുറച്ചുകൂടി വെള്ളം ചേർക്കുന്നു. ഒടുവിൽ, അവർ ടവ്വലുകൾ ഉപയോഗിച്ച് മുടി ഉണക്കുന്നു. അലക്കാൻ സാധിക്കാത്തതിനാൽ ഒരു ടവൽ ഉപയോഗിക്കാൻ കഴിയാത്തത്ര വൃത്തികേടായാൽ, അത് മറ്റ് മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിക്കപ്പെടും. മുടി മുറിക്കാൻ ബഹിരാകാശയാത്രികർ വാക്വം അറ്റാച്ച്‌മെന്റ് ഘടിപ്പിച്ച പ്രത്യേക ഇലക്ട്രിക് ക്ലിപ്പറുകളാണ് ഉപയോഗിക്കുന്നത്. വാക്വം രോമങ്ങൾ വലിച്ചെടുക്കുന്നു, അല്ലാത്തപക്ഷം മൈക്രോഗ്രാവിറ്റിയിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കും.
Discussion about this post