74 -ാം വയസിലും ഊർജ്ജസ്വലതയും ആരോഗ്യവും നിലനിർത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴിതാ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി . 50 വർഷിലേറെയായി പിന്തുടരുന്ന ഉപവാസമാണ് ഇതിന് പിന്നലെന്നാണ് മോദി പറയുന്നത്. യുഎസ് ആസ്ഥാനമായുള്ള പോഡ്കാസ്റ്ററും AI ഗവേഷകനുമായ ലെക്‌സ് ഫ്രിഡ്മാനുമായുള്ള ഒരു തുറന്ന സംഭാഷണത്തിലാണ് മോദി ഉപവാസ ദിനചര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
വ്യത്യസ്ത തരത്തിലുള്ള, വ്യത്യസ്ത കാലയളവിൽ എടുക്കുന്ന ഉപവാസങ്ങളാണ് മോദി പങ്കുവച്ചത്. ജൂൺ പകുതിയോടെ ആരംഭിച്ച് ദീപാവലി കഴിയുന്നതുവരെ നാല് മാസം നീണ്ടുനിൽക്കുന്ന ഉപവാസ കാലയളവായ ചാതുർമാസ് എന്ന പുരാതന ഇന്ത്യൻ പാരമ്പര്യമാണ് താൻ പിന്തുടരുന്നത്. ‘ഈ സമയത്ത്, 24 മണിക്കൂറിനുള്ളിൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കൂ,’ മഴക്കാലത്ത് ദഹനം മന്ദഗതിയിലാകുമെന്നതിനാൽ ഈ രീതി ശരീരത്തിന് പ്രയോജനകരമാകുന്നു എന്ന് മോദി കൂട്ടിച്ചേർത്തു. നവരാത്രി വ്രതത്തെക്കുറിച്ചും മോദി സംസാരിച്ചു . അവിടെ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുകയും ഒമ്പത് ദിവസം ചൂടുവെള്ളം മാത്രം കുടിക്കുകയാണ് ചെയ്യുക. ‘ചൂടുവെള്ളം കുടിക്കുന്നത് എല്ലായ്‌പ്പോഴും എന്റെ ദിനചര്യയുടെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിൽ ചൈത്ര നവരാത്രി വ്രതവും താൻ പിന്തുടരുന്നു. ആ ഒമ്പത് ദിവസത്തേക്ക് ഒരുതരം പഴം മാത്രം കഴിക്കുന്നു. ഞാൻ പപ്പായ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഒമ്പത് ദിവസവും പപ്പായ മാത്രം കഴിക്കും. മറ്റൊന്നും തൊടില്ല,” അദ്ദേഹം വിശദീകരിച്ചു.അഞ്ച് പതിറ്റാണ്ടിലേറെയായി തന്റെ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമാണ് ഉപവാസമെന്നും മോദി ചൂണ്ടിക്കാട്ടി.
ഉപവാസത്തിന്റെ ഗുണങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. ഉപവസിക്കുന്നവർക്ക് , ഗന്ധം, സ്പർശനം, രുചി തുടങ്ങിയ നിങ്ങളുടെ ഇന്ദ്രിയങ്ങൾ വളരെ സെൻസിറ്റീവ് ആകുന്നത് മനസ്സിലാവും. ‘എനിക്ക്, ഉപവാസം ഒരുതരം സ്വയം അച്ചടക്കമാണ്. അത് ഒരു സമർപ്പണ പ്രവൃത്തിയാണ്. അത് എന്നെ മന്ദഗതിയിലാക്കുന്നില്ല, അത് എന്നെ കൂടുതൽ മൂർച്ചയുള്ളവനാക്കുന്നു. എന്ന് മോദി പറഞ്ഞു.
ഉപവാസം ശരീരത്തെ ദുർബലപ്പെടുത്തുകയല്ല ചെയ്യുന്നത്. മനസ്സിനെയും ആത്മാവിനെയും പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മാർഗമായിട്ടാണ് താ ഉപവാസത്തെ കാണുന്നത്. ഉപവാസം ഭക്ഷണം ഒഴിവാക്കുക മാത്രമല്ല, ശരീരത്തെ വീണ്ടും സന്തുലിതമാക്കുക, ഇച്ഛാശക്തി ശക്തിപ്പെടുത്തുക, ആന്തരിക ഐക്യം കൈവരിക്കുക എന്നിവയാണ് ചെയ്യുക എന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post