ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ ഉത്പാദനവും കയറ്റുമതിയും മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ വളർച്ചയുടെ പാതയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യകതയുടെ 65 ശതമാനവും ഇന്ത്യ ഇന്ന് സ്വയം നിർമ്മിക്കുന്നു. കൂടാതെ ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങൾ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി നിലവിൽ വന്നതിനു ശേഷം ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം “അസാധാരണമായ വേഗതയിൽ” ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അത്തരത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളുടെ ഉൽപാദനത്തിൽ വ്യത്യസ്തമായ മാറിയിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള സൈനിക ബൂട്ടുകൾ. ഈ ‘മെയ്ഡ് ഇൻ ബീഹാർ’ ബൂട്ടുകൾ ആണ് റഷ്യൻ സൈന്യം പോലും ഉപയോഗിക്കുന്നത്. പ്രതിരോധ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ ഉണ്ടായിട്ടുള്ള പുരോഗതിയാണിത്.
മോദി സർക്കാരിന്റെ തുടക്കകാലത്ത് 70% ത്തോളം പ്രതിരോധ ഉത്പന്നങ്ങളും വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് 65 ശതമാനത്തോളം പ്രതിരോധ ഉത്പന്നങ്ങൾ സ്വന്തമായി നിർമ്മിക്കുകയാണ്.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (Do-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ എന്നിങ്ങനെയുള്ള ഇന്ത്യൻ നിർമ്മിത പ്രതിരോധ ഉത്പന്നങ്ങൾ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
2023-24 ൽ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം 1.27 ലക്ഷം കോടി രൂപയായി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 2029 ഓടെ ഇത് 3 ലക്ഷം കോടി രൂപയാക്കി വർദ്ധിപ്പിക്കാൻ ആണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ആധുനിക യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, പീരങ്കി സംവിധാനങ്ങൾ, നൂതന ആയുധങ്ങൾ എന്നിവ ആഭ്യന്തരമായി വികസിപ്പിച്ചെടുക്കുന്നതിലൂടെ ആഗോള പ്രതിരോധ നിർമ്മാണത്തിൽ ഇന്ത്യ ഒരു മുൻനിര ശക്തിയായി മാറുകയാണ്.
Discussion about this post