ന്യൂഡൽഹി: നയതന്ത്രബന്ധത്തിൽ ഉലച്ചിൽ നേരിടുന്നതിനിടെ ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്ലൻഡിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടത്തിയത്.ബന്ധങ്ങളെ വഷളാക്കിയേക്കാവുന്ന വാക്കുതർക്കങ്ങളും ആരോപണങ്ങളും ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ജനാധിപത്യപരവും, സ്ഥിരതയുള്ളതും, സമാധാനപരവും, പുരോഗമനപരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിനുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു. ബംഗ്ലാദേശുമായി ക്രിയാത്മകമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. അതിർത്തിയിൽ കർശനമായ നിയമം നടപ്പിലാക്കുകയും അനധികൃത അതിർത്തി കടക്കൽ തടയുകയും ചെയ്യേണ്ടത് അതിർത്തി സുരക്ഷയും മൊത്തത്തിലുള്ള സുരക്ഷയും നിലനിർത്തുന്നതിന് അത്യാവശ്യമാണ് എന്നും മോദി വ്യക്തമാക്കി.
സാഹചര്യം വഷളാക്കുന്ന അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർധിപ്പിക്കാൻ ചൈനയെ ക്ഷണിച്ചുകൊണ്ടുള്ള യൂനുസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ പരാമർശം.
Discussion about this post