ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കടുപ്പിച്ച് ഇന്ത്യ. ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്നിരിക്കുകയാണ് രാജ്യം. സലാൽ ഡാമിന്റെ ഷട്ടറുകളാണ് ഇന്ത്യ മുന്നറിയിപ്പില്ലാതെ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയിൽ മഴ തുടർച്ചയായി പെയ്യുന്നതിനാൽ ജലനിരപ്പ് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്നതെന്ന് ഇന്ത്യ അറിയിച്ചു
ഡാമിന്റെ ഷട്ടർ തുറന്നുവിട്ടത് പാകിസ്താന് ആശങ്കയുയർത്തിയിട്ടുണ്ട്. ഇതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്ക ഭീതിയിലായി.
ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന പ്രധാന നദികളിലൊന്നാണ് ചെനാബ്. ഡാം തുറന്നുവിട്ടത്, ചെനാബ് നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പഹൽഗാമിൽ ഭീകരാക്രമണം നടന്നതിനു പിന്നാലെ പാകിസ്താനുമായുളള സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു.കഴിഞ്ഞ ദിവസം ചെനാബ് നദിയിലെ ബഗ് ലിഹർ ഡാമിന്റെയും സലാൽ ഡാമിന്റെയും ഷട്ടറുകൾ ഇന്ത്യ പൂർണമായും അടച്ചിരുന്നു.
Discussion about this post