നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 ആളുകളെന്ന് റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഈ കാര്യം കോടതിയെ അറിയിച്ചത്. വിവിധ പാർട്ടികളിലെ നേതാക്കളെ കൂടാതെ ജില്ലാ ജഡ്ജി വരെ പിഎഫ്‌ഐയുടെ ലിസ്റ്റിലുണ്ട്.
സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്‌ഐ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹിറ്റ്‌ലിസ്റ്റിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിച്ചത്. ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പിഎഫ്‌ഐ ആയുധപരിശീലനം നടത്തിയിരുന്നതെന്ന് എൻഐഎ പറയുന്നു. ഈ കേന്ദ്രം സർക്കാർ പൂട്ടിയിരുന്നു
വിവിധ കേസുകളിൽ പിടിയിലായ പിഎഫ്‌ഐ പ്രവർത്തകരിൽനിന്നാണു ഹിറ്റ്‌ലിസ്റ്റിന്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്. എൻഐഎ അറസ്റ്റു ചെയ്ത സിറാജുദ്ദീനിൽനിന്ന് 240 പേരുടെ പട്ടികയും ഇപ്പോൾ ഒളിവിലുള്ള പിഎഫ്‌ഐ പ്രവർത്തകനായ അബ്ദുൾ വഹദിൽനിന്ന് 5 പേരുടെയും മറ്റൊരാളിൽനിന്ന് 232 പേരുടെയും അയൂബിന്റെ പക്കൽനിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു.
Discussion about this post