ഹൈദരാബാദ് : ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഇന്ത്യൻ വനിത ഹൈദരാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 4.15 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു.
ബാങ്കോക്കിൽ നിന്നുമാണ് യുവതി ഇന്ത്യയിലേക്ക് ഹൈഡ്രോപോണിക് കഞ്ചാവ് കടത്തിയിരുന്നത്. ഒക്ടോബർ 26 ഞായറാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി ഇന്ത്യയിലെത്തിയ യുവതിയെ ഹൈദരാബാദ് സോണൽ യൂണിറ്റിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്.
4.15 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് യുവതിയുടെ ബാഗേജിൽ നിന്നും പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിൽ യുവതിയുടെ ബാഗേജിനുള്ളിൽ പച്ച കലർന്ന നിറമുള്ള ഒരു വസ്തു കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത് ഹൈഡ്രോപോണിക് കഞ്ചാവ് ആണെന്ന് തിരിച്ചറിഞ്ഞത്.










Discussion about this post