ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതിനു പിന്നാലെ പലാശിന്റേതെന്ന പേരിലുള്ള ചാറ്റ് സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നു. സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിന് പിന്നാലെയാണ് വിവാഹം മാറ്റിവച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പലാശും സ്മൃതിയും തമ്മിലുള്ള പ്രശ്‌നമാണ് വിവാഹം മുടങ്ങുന്നതിന് കാരണമായതെന്നാണ് അഭ്യൂഹം.
പലാശ് മുച്ചൽ മേരി ഡി കോസ്റ്റ എന്ന യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളെന്ന പേരിൽ എക്‌സ് പ്ലാറ്റ്‌ഫോമിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പലാശുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ എന്ന പേരിലാണ് മേരി ഡി കോസ്റ്റ ഈ ചാറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.
സ്പാ, സ്വിമ്മിങ് പൂൾ, വെർസോവ ബീച്ച് എന്നിവിടങ്ങളിൽ ഒരുമിച്ചു സമയം ചെലവിടാൻ മേരി ഡി കോസ്റ്റയെ ക്ഷണിക്കുന്നത് ചാറ്റുകളിലുണ്ട്. എന്നാൽ ഇത് എത്രത്തോളം സത്യമാണെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും ആയിട്ടില്ല. വിവാഹം മാറ്റിവച്ചതിനു പിന്നാലെ സ്മൃതി വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരുന്നു.സ്‌ക്രീൻഷോട്ടുകളുടെ ആധികാരികതയോ സ്‌ക്രീൻഷോട്ടുകളാണ് വിവാഹം മാറ്റിവെക്കാൻ കാരണമായതെന്നോ ഒന്നും ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.









Discussion about this post