പോക്‌സോ കേസിൽ മദ്രസാ അദ്ധ്യാപകന് 14 വർഷം കഠിന തടവ് വിധിച്ച് കോടതി. കിദൂർ സ്വദേശി അബ്ദുൾ ഹമീദിനെ (46) ആണ് ഹോസ്ദുർഗ് പോക്‌സോ കോടതി ശിക്ഷിച്ചത്.
12കാരിയെ മദ്രസയിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. നവംബർ മാസം ആദ്യം മുതൽ പല ദിവസങ്ങളിൽ മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ് എടുക്കുന്നതിനിടെ അദ്ധ്യാപകനായ പ്രതി ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.
കുമ്പള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന് സബ് ഇൻസ്പെക്ടർ ആയിരുന്ന അനീഷ് വി കെ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.












Discussion about this post