ബലൂച് വിമോചന നായകൻ മിർ യാർ ബലോച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച തുറന്ന കത്ത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുന്നു. പാകിസ്താൻ അധിനിവേശത്തിൽ നിന്നും മോചനം പ്രഖ്യാപിച്ച ബലൂചിസ്ഥാൻ, ഭാരതവുമായി കൈകോർക്കാൻ തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓപ്പറേഷൻ സിന്ദൂർ’ പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിന്റെ നട്ടെല്ലൊടിച്ചുവെന്ന് മിർ ബലോച്ച് കത്തിൽ ചൂണ്ടിക്കാട്ടി. ഭീകരതാവളങ്ങളെ തകർത്തെറിഞ്ഞ ഇന്ത്യയുടെ ധീരമായ നടപടി പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിച്ചതായും അദ്ദേഹം പ്രശംസിച്ചു.
പാകിസ്താനും ചൈനയും തമ്മിലുള്ള അവിശുദ്ധ സഖ്യം ബലൂചിസ്ഥാനെ ഒരു ചൈനീസ് കോളനിയാക്കി മാറ്റുകയാണെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു. സി.പി.ഇ.സി പദ്ധതിയുടെ മറവിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം ബലൂചിസ്ഥാനിൽ നിലയുറപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഭാരതത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 79 വർഷത്തെ പാക് ക്രൂരതയ്ക്ക് അറുതി വരുത്താൻ സമയമായിരിക്കുന്നു. ഭാരതത്തിന്റെ 140 കോടി ജനങ്ങൾക്കും പാർലമെന്റിനും പുതുവത്സരാശംസകൾ നേരുന്നു. ഹിംഗ്ലാജ് മാതാ ക്ഷേത്രം സാക്ഷിയായി ഭാരതവും ബലൂചിസ്ഥാനും തമ്മിലുള്ള സാംസ്കാരിക ബന്ധം വീണ്ടും പൂവണിയുകയാണ്.” – മിർ യാർ ബലോച്ച്
2025 മെയ് മാസത്തിൽ പാകിസ്കാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’, 2026 ജനുവരി ആദ്യവാരം ‘ബലൂചിസ്ഥാൻ ഗ്ലോബൽ ഡിപ്ലോമാറ്റിക് വീക്ക്’ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ലോകരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. ഡൽഹിയിൽ ബലൂചിസ്ഥാൻ എംബസി അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.













Discussion about this post