തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിനിടെ കേരളത്തിന്റെ കടം താങ്ങാവുന്ന പരിധിയിൽ മാത്രമാണ് ഉള്ളതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം അവഗണിക്കുകയാണെങ്കിലും സംസ്ഥാനത്തിന്റെ വികസനം ഒട്ടും കുറഞ്ഞിട്ടില്ല എന്നും ധനമന്ത്രി സൂചിപ്പിച്ചു. കേരളത്തിനോടുള്ള അതിഗുരുതരമായ കേന്ദ്ര അവഗണനയെക്കുറിച്ചുള്ള എതിർപ്പ് ബജറ്റിൽ രേഖപെടുത്തുന്നതായും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക വർഷാവസാനം കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചു. വായ്പ പരിധി കുറച്ചു. പക്ഷേ തനത് നികുതി വരുമാനത്തിലൂടെ കേരളം പിടിച്ചുനിന്നു. പൊതു കടം ഉയർന്നിട്ടുണ്ടെങ്കിലും പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെക്കാൾ വർദ്ധിച്ചിട്ടുണ്ട് എന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. അതേസമയം പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയാണ് വർധിച്ചിരിക്കുന്നത്.











Discussion about this post