ന്യൂഡൽഹി : തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം, ഉഭയകക്ഷി സഹകരണം, ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി സെർജിയോ ഗോർ സൂചിപ്പിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വാഷിംഗ്ടണിലേക്കുള്ള മൂന്ന് ദിവസത്തെ സന്ദർശനം ആരംഭിച്ച സാഹചര്യത്തിലാണ് ഇരു രാഷ്ട്രത്തലവൻമാരും തമ്മിലുള്ള സംഭാഷണം നടന്നത്. അമേരിക്ക ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ട്രംപിന്റെ അടുത്ത സഹായിയും യുഎസ് ട്രഷറി സെക്രട്ടറിയുമായ സ്കോട്ട് ബെസെന്റ് അടുത്തിടെ പറഞ്ഞിരുന്നു. പിന്നീട്, ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുമെന്ന് ട്രംപ് അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.









Discussion about this post