“ഇന്ത്യൻ ഭരണഘടന അനുസരിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോയ്ക്കോളൂ” എന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വാട്സാപ്പിന്റെ വിവാദമായ 2021-ലെ പ്രൈവസി പോളിസിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ താക്കീത്.
ഭാരതീയരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും കൈമാറുന്നതിലൂടെ മെറ്റ നടത്തുന്നത് “മാന്യമായ രീതിയിലുള്ള വിവര മോഷണം” (Decent way of committing theft) ആണെന്ന് കോടതി നിരീക്ഷിച്ചു. ഉപയോക്താക്കളുടെ സമ്മതം ഉണ്ടെന്ന് കമ്പനി വാദിക്കുമ്പോൾ, അത് ഭീഷണിപ്പെടുത്തി വാങ്ങുന്ന സമ്മതമാണെന്ന് (Manufactured consent) കോടതി തിരിച്ചടിച്ചു. ഒന്നെങ്കിൽ പോളിസി അംഗീകരിക്കുക, അല്ലെങ്കിൽ വാട്സാപ്പ് വിടുക എന്ന കമ്പനിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
“ഒരു സാധാരണ തെരുവ് കച്ചവടക്കാരനോ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരോ നിങ്ങളുടെ സങ്കീർണ്ണമായ നിയമഭാഷയിലുള്ള പ്രൈവസി പോളിസി വായിച്ചു മനസ്സിലാക്കുമെന്ന് കരുതുന്നുണ്ടോ? ഉപയോക്താക്കൾക്ക് നിങ്ങൾ മറ്റ് ഓപ്ഷനുകൾ നൽകുന്നില്ല. ഇത് ശുദ്ധമായ വിവര മോഷണമാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
മൊണോപ്പോളി അനുവദിക്കില്ല: ഭാരതത്തിൽ വാട്സാപ്പിന് വലിയ സ്വാധീനമുണ്ടെന്നും ഉപയോക്താക്കൾക്ക് മറ്റൊരു മാർഗ്ഗമില്ലാത്ത അവസ്ഥയെ കമ്പനി ചൂഷണം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.പിഴ ശിക്ഷ: കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) മെറ്റയ്ക്ക് ചുമത്തിയ 213.14 കോടി രൂപയുടെ പിഴ ശരിവെച്ച കോടതി, പണം ഉടൻ കെട്ടിവെക്കാൻ ഉത്തരവിട്ടു.ഡാറ്റാ കൈമാറ്റം തടയും: ഫെബ്രുവരി 9-നകം വിവരങ്ങൾ കൈമാറില്ല എന്ന കൃത്യമായ സത്യവാങ്മൂലം നൽകാൻ മെറ്റയ്ക്ക് സമയം അനുവദിച്ചു. ഇല്ലെങ്കിൽ കമ്പനിയുടെ അപ്പീലുകൾ തള്ളുമെന്നും കർശന നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.സർക്കാരിന്റെ ഇടപെടൽ: വിഷയത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെയും കോടതി കക്ഷിചേർത്തു.










Discussion about this post