റായ്പുർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഇന്ന് 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി. 46 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഭീകരരാണ് കീഴടങ്ങിയത്. എട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള കേഡർമാർ ബസ്തർ പോലീസിന്റെ ‘പൂന മാർഗേം’ (പുനരധിവാസം മുതൽ സാമൂഹിക പുനഃസംയോജനം വരെ) സംരംഭത്തിന് കീഴിൽ കീഴടങ്ങുകയായിരുന്നു. ‘ മാവോയിസ്റ്റ് സൗത്ത് സബ് സോണൽ ബ്യൂറോ’യിൽ പെട്ടവരാണ് കീഴടങ്ങിയത്.
ഡിവിഷണൽ കമ്മിറ്റി അംഗവും കേറ്റ്കല്യാൺ ഏരിയ കമ്മിറ്റി ഇൻ ചാർജുമായ സോംദു മഡ്കം (42), വിവിധ യൂണിറ്റുകളിൽ നിന്നുള്ള പാർട്ടി അംഗങ്ങളായ ഹുങ്കി കുഞ്ചം (19), പൈകി കുഞ്ചം (22) എന്നിവർ ഇന്ന് കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഈ മൂന്ന് പേർക്കും എട്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മറ്റ് മൂന്ന് നക്സലൈറ്റുകൾക്ക് 5 ലക്ഷം രൂപ വീതവും ഒരാൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് അഞ്ച് പേർക്ക് ഒരു ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഒരു എകെ-47 റൈഫിൾ, രണ്ട് സെൽഫ് ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), 250 ജെലാറ്റിൻ സ്റ്റിക്കുകൾ, 400 ഡിറ്റണേറ്ററുകൾ, വെടിമരുന്ന് നിറച്ച ഒരു പ്ലാസ്റ്റിക് ഡ്രം, ഒരു കെട്ട് കോർഡെക്സ് വയർ എന്നിങ്ങനെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവർ പോലീസിനു മുൻപിൽ സമർപ്പിച്ചു. 2024 ജനുവരി 1 മുതൽ ബിജാപൂർ ജില്ലയിൽ 888 നക്സലൈറ്റുകൾ അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയതായും, വിവിധ ഏറ്റുമുട്ടലുകളിൽ 1,163 പേരെ അറസ്റ്റ് ചെയ്യുകയും 231 പേരെ വധിക്കുകയും ചെയ്തതായും പോലീസ് അറിയിച്ചു.









Discussion about this post