ശ്രീനഗർ : ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ആശങ്ക സൃഷ്ടിച്ച് പാകിസ്താൻ ബലൂൺ. ബുധനാഴ്ച കത്വ ജില്ലയിലെ ഒരു അതിർത്തി ഗ്രാമത്തിൽ നിന്ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ലോഗോയുള്ള ഒരു ബലൂൺ കണ്ടെടുത്തു. സംഭവത്തെത്തുടർന്ന്, സുരക്ഷാ സേന പ്രദേശത്ത് ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. നയി ബസ്തി പ്രദേശത്താണ് ബലൂൺ കണ്ടെത്തിയതെന്നും അതിൽ “പിഐഎ” എന്ന് എഴുതിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ജമ്മു, കത്വ, സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തി (ഐബി) യ്ക്കും നിയന്ത്രണ രേഖ (എൽഒസി) യ്ക്കും സമീപം ഇത്തരം ബലൂണുകൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ പാകിസ്താന്റെ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ശക്തമായ മറുപടി നൽകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ ബലൂൺ കണ്ടെത്തിയിട്ടുള്ളത്. ആയുധങ്ങൾ, മയക്കുമരുന്ന്, പണം എന്നിവ അതിർത്തിക്കപ്പുറത്തേക്ക് കടത്തുന്നതിനായി ബലൂണുകൾ ഉപയോഗിക്കുന്നതായാണ് സംശയിക്കപ്പെടുന്നത്.
പാകിസ്താൻ അടയാളങ്ങളുള്ള ബലൂണുകൾ സുരക്ഷാ സേനയുടെ ശ്രദ്ധ തിരിക്കാനും സാധാരണക്കാർക്കിടയിൽ ഭീതി പടർത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നു. നേരത്തെ ശ്രീനഗർ നഗരത്തിന് മുകളിലൂടെ പറക്കുന്നത് കണ്ടതിനെത്തുടർന്ന് അത്തരം നിരവധി ഡ്രോണുകൾ സൈന്യം വെടിവച്ചു വീഴ്ത്തിയിരുന്നു.









Discussion about this post