ന്യൂഡൽഹി : കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. കർണാടകയിൽ കോൺഗ്രസ് ഭവൻ ഓഫീസുകൾ പണിയുന്നത് സർക്കാർ ഭൂമിയിൽ ആണെന്ന് ബിജെപി വ്യക്തമാക്കി. 50 കോടി രൂപയിലേറെ മൂല്യമുള്ള സർക്കാർ ഭൂമി വെറും രണ്ടു കോടി രൂപയ്ക്ക് കോൺഗ്രസിന് സ്വകാര്യ സ്വത്തായി വിറ്റഴിച്ചുവെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോടിക്കണക്കിന് രൂപയുടെ മുനിസിപ്പൽ പ്ലോട്ടുകൾ വളരെ കുറഞ്ഞ വിലയ്ക്ക് കോൺഗ്രസ് ഭവൻ ട്രസ്റ്റിന് സ്വകാര്യ സത്തായി വിറ്റഴിക്കുകയായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. കോൺഗ്രസ് പാർട്ടി അഴിമതിയുടെ പര്യായമാണെന്നും നാഷണൽ ഹെറാൾഡ് കേസിൽ നമ്മൾ കണ്ടതുപോലെ ഗാന്ധി കുടുംബം സർക്കാർ സ്വത്ത് തട്ടിയെടുക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി. “നാഷണൽ ഹെറാൾഡ് കേസിൽ, കോൺഗ്രസ് പാർട്ടി സർക്കാർ സ്വത്ത് എങ്ങനെ സ്വന്തം സ്വത്താക്കി മാറ്റി എന്ന് നമ്മൾ കണ്ടു. അതുപോലെ, റോബർട്ട് വധ്ര കർഷകരുടെ ഭൂമി പിടിച്ചെടുത്ത് അതിൽ സ്വകാര്യ ബിസിനസുകൾ നടത്തുന്നു. കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും സർക്കാർ ഭൂമിയോടുള്ള സ്നേഹം വർദ്ധിച്ചിരിക്കുകയാണ്. കർണാടകയിലെ ജനങ്ങൾക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കേണ്ടിയിരുന്ന രണ്ട് ഡസനോളം സർക്കാർ ഭൂമികൾ ഇപ്പോൾ കോൺഗ്രസ് ഭവൻ ട്രസ്റ്റിന് വിറ്റഴിച്ചിരിക്കുകയാണ്. ഇവിടെ കോൺഗ്രസ് ഭവൻ ഓഫീസുകളുടെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. കോർപ്പറേഷൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള 12 പ്ലോട്ടുകളും
നഗരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പ്ലോട്ടുകളും മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് ഭവൻ ട്രസ്റ്റിന് നൽകിയിട്ടുണ്ട്. കോൺഗ്രസ് ഭവൻ ട്രസ്റ്റിന് കൈമാറി,” എന്ന് ബിജെപി വക്താവ് അറിയിച്ചു.
വിലപ്പെട്ട സർക്കാർ സ്വത്തുക്കൾ വളരെ കുറഞ്ഞ വിലയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ സ്വത്താക്കി മാറ്റുകയും ചെയ്യുന്നുവെന്ന് ബിജെപി പറഞ്ഞു. കർണാടകയിൽ സാധ്യമായ എല്ലാ വഴികളിലും അഴിമതി നടക്കുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് സർക്കാർ അപ്രത്യക്ഷമായതുപോലെ, ഒരു ദിവസം കർണാടകയിൽ നിന്നും അത് അപ്രത്യക്ഷമാകും. കർണാടകയിലെ ഭൂമി കുംഭകോണ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്നും ബിജെപി വക്താവ് അറിയിച്ചു.









Discussion about this post