ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെഇസ്ലാമിക ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി. ഖമേനേയിയുടെ മരണത്തോടെ ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക് അതിന്റെ അന്ത്യത്തിലേക്ക്എത്തിയിരിക്കുകയാണെന്നും വരാനിരിക്കുന്ന വലിയ ആഘോഷങ്ങളുടെ തുടക്കംമാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമേനേയികൊല്ലപ്പെട്ടത് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പഹ്ലവിയുടെ പ്രതികരണംപുറത്തുവന്നത്.
“ഇറാനിലെ ബഹുമാനപ്പെട്ടതും ധീരരുമായ ജനങ്ങളെ, ഇത് നമ്മുടെ മഹത്തായ ആഘോഷങ്ങളുടെതുടക്കമായിരിക്കാം, എന്നാൽ ഇതൊരിക്കലും അവസാനമല്ല. ജാഗ്രതയോടെ സജ്ജരായിഇരിക്കുക. നമ്മുടെ സ്വതന്ത്ര ഇറാനിലേക്കുള്ള പാതയിൽ ഈ രക്തദാഹിയായ സ്വേച്ഛാധിപതിയുടെഅന്ത്യം ഒരു വലിയ വഴിത്തിരിവാണ്. ഖമേനേയി ചരിത്രത്തിന്റെ ഏടുകളിൽ നിന്ന്മായ്ക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക റിപ്പബ്ലിക് ഇനി ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടും,” പഹ്ലവി തന്റെസന്ദേശത്തിൽ വ്യക്തമാക്കി.
തെഹ്‌റാനിലെ ഖമേനേയിയുടെ വസതി ലക്ഷ്യമാക്കി നടന്ന മിസൈൽ ആക്രമണത്തിലാണ് ഇറാന്റെപരമോന്നത നേതാവ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമേനിയുടെ മകളും മരുമക്കളുംഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഖമേനേയിയുടെ മരണം സ്ഥിരീകരിച്ച ഇറാൻ ഭരണകൂടം രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണംപ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ഇതേ ആക്രമണത്തിൽകൊല്ലപ്പെട്ടതായും സൂചനയുണ്ട്.
ഇറാനിലെ നിലവിലെ ഭരണകൂടത്തിന് ഇനി നിലനിൽപ്പില്ലെന്നും പുതിയ നേതാവിനെനിയമിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെടുമെന്നും പഹ്ലവി മുന്നറിയിപ്പ് നൽകി. ഇറാനിലെ സുരക്ഷാഉദ്യോഗസ്ഥരോടും സൈന്യത്തോടും ജനങ്ങൾക്കൊപ്പം നിൽക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഭരണകൂടം തകരുന്ന ഈ ഘട്ടത്തിൽ ജനങ്ങൾ തെരുവിലിറങ്ങണമെന്നും സ്വതന്ത്രവുംസമൃദ്ധവുമായ ഒരു ഇറാൻ കെട്ടിപ്പടുക്കാൻ ഒത്തുചേരണമെന്നും പഹ്ലവി ആഹ്വാനം ചെയ്തു.
ഖമേനേയിയുടെ മരണവാർത്ത പുറത്തുവന്നതോടെ ലണ്ടനിലും വാഷിംഗ്ടണിലും ഉൾപ്പെടെലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇറാൻ പ്രവാസികൾ ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങൾസോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം, മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെഇറാൻ ഇസ്രായേലിന് നേരെ പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധഭീതിനിലനിൽക്കുകയാണ്.








