ടെഹ്റാൻ : ഇസ്രായേലിനെതിരായ ഇറാന്റെ സൈനിക നടപടിയിലെ സുപ്രധാന നീക്കമായി തിങ്കളാഴ്ച ഖാദർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തവും മാരകവുമായ മിസൈലാണിത്. ഇറാന്റെ ഗദ്ദർ-110 പരമ്പരയിൽ ഉൾപ്പെടുന്ന ഇടത്തരം ബാലിസ്റ്റിക് മിസൈലുകളാണിത്. എതിരാളി പ്രദേശങ്ങളിലേക്ക് ആഴത്തിൽ ആക്രമണം നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ പങ്കുചേരുന്നതായി യുഎസ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ യുഎസ് നാവിക ശക്തിയും തന്ത്രപരമായ സാന്നിധ്യവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന സൂപ്പർ കാരിയറാണിത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 38-ാമത് പ്രസിഡന്റിന്റെ പേരിലാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് അറിയപ്പെടുന്നത്, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പലാണിത്. F-35C ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്ററുകൾ, F/A-18E/F സൂപ്പർ ഹോർനെറ്റുകൾ, EA-18G ഗ്രൗളർ ഇലക്ട്രോണിക് വാർഫെയർ ജെറ്റുകൾ എന്നിവയുൾപ്പെടെ 75-ലധികം വിമാനങ്ങളെ വഹിക്കാൻ ഈ വിമാനവാഹിനി കപ്പലിന് കഴിയും.









