ഇന്ത്യൻ മഹാസമുദ്രത്തിൽ തകറാറിലായ ഇറാനിയൻ പടക്കപ്പൽ ‘ഐആർഐഎസ് ദെന’ (IRIS Dena)യ്ക്ക് രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ നാവികസേന രംഗത്ത്. ശ്രീലങ്കൻ തീരത്ത് നിന്നുംഏകദേശം 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഇറാൻ നാവികസേനയുടെ പടക്കപ്പൽ തകർന്ന്മുങ്ങിയത്. കപ്പലിൽ നിന്നും ലഭിച്ച അപായ സന്ദേശത്തോട് (Distress Call) അതിവേഗം പ്രതികരിച്ചഇന്ത്യൻ നാവികസേന ഉടൻ തന്നെ പട്രോളിംഗ് വിമാനങ്ങളും യുദ്ധക്കപ്പലുകളുംരക്ഷാദൗത്യത്തിനായി അയച്ചു.
മാർച്ച് 4-ന് പുലർച്ചെയാണ് കൊളംബോയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിൽ(MRCC) ഐആർഐഎസ് ദെനയിൽ നിന്നുള്ള അപായ സന്ദേശം എത്തിയത്. ഇന്ത്യയിലെവിശാഖപട്ടണത്ത് നടന്ന ‘മിലൻ 2026’ നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നുഈ കപ്പൽ. ഗാലിന് പടിഞ്ഞാറ് ഭാഗത്ത് വെച്ച് കപ്പൽ അപകടത്തിൽപ്പെട്ടതോടെ ഇന്ത്യൻനാവികസേന തങ്ങളുടെ ലോങ്ങ് റേഞ്ച് മാരിടൈം പട്രോൾ വിമാനം തിരച്ചിലിനായി ഉടൻ വിന്യസിച്ചു. കൂടാതെ, ലൈഫ് റാഫ്റ്റുകൾ ഉൾപ്പെടെയുള്ള രക്ഷാസാമഗ്രികൾ വിമാനമാർഗ്ഗം കടലിൽഎത്തിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തി. കൊച്ചിയിൽ നിന്നും സർവേ കപ്പലായഐഎൻഎസ് ഇക്ഷാക് (INS Ikshak), പരിശീലന കപ്പലായ ഐഎൻഎസ് തരംഗിണി എന്നിവയുംദൗത്യത്തിന്റെ ഭാഗമായി.
സംഭവത്തിൽ ഏകദേശം 87 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കപ്പലിലുണ്ടായിരുന്ന 180 ഓളം പേരിൽ 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി ഗാലിലെആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. കാണാതായവർക്കായി ഇന്ത്യൻ നാവികസേനയും ശ്രീലങ്കൻ സേനയും സംയുക്തമായി കടലിൽവ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. സമുദ്ര സുരക്ഷയും മാനുഷിക പരിഗണനയുംമുൻനിർത്തിയാണ് ഇന്ത്യ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേരുന്നത്.









