പഴുതടച്ച തിരച്ചിലിനൊടുവിൽ, പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായഅർജുൻ ആയങ്കി പോലീസ് പിടിയിലായി.കണ്ണൂർ നഗരത്തിലെ ഒളിത്താവളത്തിൽ നിന്നാണ്ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെസാഹസികമായി കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായമറ്റൊരു യുവാവും ഇയാളോടൊപ്പം ഉണ്ടായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്അപാർട്മെന്റ് വളഞ്ഞതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട്പിടികൂടുകയായിരുന്നു. ഇയാൾ ഒളിവിൽ പോകാൻ ഉപയോഗിച്ച വാഹനം മുൻപ് കണ്ണൂർപനങ്കാവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ പ്രതി കണ്ണൂർ കേന്ദ്രീകരിച്ച്തന്നെയുണ്ടെന്ന ഉറച്ച നിഗമനത്തിൽ പോലീസ് പരിശോധന ശക്തമാക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം സോഷ്യൽ മീഡിയ വഴി പോലീസ് ഉദ്യോഗസ്ഥരെയും അധികാരികളെയുംആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് അർജുനെതിരെ പോലീസ്വീണ്ടും കേസെടുത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയത്. “പിടിക്കാമെങ്കിൽ പിടിച്ചോളൂ” എന്ന്സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വെല്ലുവിളിച്ച പ്രതിക്കായി സംസ്ഥാന വ്യാപകമായി പോലീസ്വലവീശിയിരുന്നു. ഒളിവിൽ കഴിയാൻ സഹായിച്ച ചില സുഹൃത്തുക്കളെയും മുൻ ദിവസങ്ങളിൽപോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടെ നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണ്അർജുൻ ആയങ്കി.കണ്ണൂരിലെ പ്രാഥമിക നടപടികൾക്കും വൈദ്യപരിശോധനയ്ക്കും ശേഷംപ്രതിയെ എറണാകുളത്തേക്ക് മാറ്റുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെനേരിട്ടുള്ള നിർദേശപ്രകാരമായിരിക്കും ചോദ്യം ചെയ്യലും തുടർന്നുള്ള നിയമനടപടികളുംപൂർത്തിയാക്കുക. ഒളിവിൽ കഴിയാൻ സഹായം നൽകിയ കൂടുതൽ ആളുകളിലേക്ക് അന്വേഷണംവ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.











