മധ്യപൂർവേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന പുതിയ സൈനിക സഹകരണകരാറിൽ തുർക്കി, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ചു. ‘മക്ക സംയുക്തപ്രതിരോധ കരാർ’ (Mecca Joint Defence Agreement) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈകരാർ പ്രകാരം, മൂന്ന് രാജ്യങ്ങളിലൊന്നിന് നേരെ ഉണ്ടാകുന്ന ഏതൊരു ആയുധമേന്തിയആക്രമണവും മുഴുവൻ അംഗരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.
വടക്കൻ അറ്റ്ലാന്റിക് സഖ്യത്തിന്റെ (നാറ്റോ) ആർട്ടിക്കിൾ 5-ന് സമാനമായ കൂട്ടായ പ്രതിരോധതത്ത്വമാണ് ഈ സഖ്യത്തിലും പിന്തുടരുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെഉത്തര ആഫ്രിക്കൻ വൻശക്തിയായ ഈജിപ്തും ഈ കരാറിന്റെ ഭാഗമാകുമെന്ന് തുർക്കിവിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ വ്യക്തമാക്കി.
തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗന്റെ പ്രത്യേക താല്പര്യപ്രകാരമാണ് മേഖലയിലെ മറ്റ്പ്രമുഖ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി ഈ സൈനിക അച്ചുതണ്ട് വിപുലീകരിക്കാൻ നീക്കംനടക്കുന്നത്. എന്നാൽ ഈ സഖ്യം ഇറാനോ മറ്റ് ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ എതിരല്ലെന്നുംഅംഗരാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും തുർക്കിവിദേശകാര്യ മന്ത്രി പറഞ്ഞു. എങ്കിലും, പാകിസ്ഥാന്റെ ആണവശേഷിയും സൗദിയുടെ സാമ്പത്തികഅടിത്തറയും തുർക്കിയുടെ പ്രതിരോധ നിർമ്മാണ ശേഷിയും ഒന്നിക്കുന്ന ഈ പ്രതിരോധകൂട്ടുകെട്ടിനെ ആഗോള രഹസ്യാന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ്വീക്ഷിക്കുന്നത്.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനും, അന്താരാഷ്ട്രവേദികളിൽ തുടർച്ചയായി ഇന്ത്യക്കെതിരെ നിലപാടുകളെടുക്കുന്ന തുർക്കിയും ഒരുമിച്ച് പുതിയൊരുസൈനിക പ്രതിരോധ സഖ്യത്തിന് രൂപം നൽകുന്നത് ന്യൂഡൽഹിയും സൂക്ഷ്മമായിവിലയിരുത്തുന്നുണ്ട്. പശ്ചിമേഷ്യൻ സുരക്ഷാ സമവാക്യങ്ങളെ പാടെ മാറ്റിയെഴുതിയേക്കാവുന്ന ഈസഖ്യ രൂപീകരണം, മേഖലയിൽ സ്വന്തം നയതന്ത്ര-സുരക്ഷാ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽഇന്ത്യയ്ക്കും നിർണായകമാണ്.











