കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മത്സരിക്കുന്നത് വെറും ഏതാനും സീറ്റുകൾ പിടിച്ചെടുക്കാനല്ലെന്നും, മറിച്ച് സംസ്ഥാനത്ത് ഒരു ‘ഡബിൾ എഞ്ചിൻ സർക്കാർ’ രൂപീകരിക്കാനാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകൾ ഒരേ രാഷ്ട്രീയ പക്ഷത്തുനിന്നായാൽ മാത്രമേ സംസ്ഥാനത്തിന് യഥാർത്ഥ വികസനം സാധ്യമാകൂ എന്ന് അവർ വ്യക്തമാക്കി.
പാലക്കാട് നിയോജകമണ്ഡലത്തിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട ചുവരെഴുത്ത് പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. വരാൻ പോകുന്ന ദിവസങ്ങളിൽ ഓരോ നിയോജമണ്ഡലത്തിലും പ്രവർത്തങ്ങൾ ആരംഭിക്കുമെന്നും എല്ലാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടിടെ അഖിലേന്ത്യ ഘടകവും സംസ്ഥാന ഘടകവും കോർ ഗ്രുപ്പ് സംവിധാനവും ഒകെ നിലനിർത്തികൊണ്ട് ഓരോ വ്യക്തിയും എന്ത് ചെയ്യണം എന്ന് പാർട്ടി തീരുമാനിക്കും. അതിനാൽ തന്നെ ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ അഖിലേന്ത്യ ഘടകം പ്രഖ്യാപിക്കുന്നത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ഒന്നും നൽകരുതെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ജില്ലക്കും കാലത്തിനും ദേശത്തിനും അതീതമായി വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും ജനങ്ങൾ ബിജെപിയുടെ കൂടെയാണെന്നും ശോഭ സുരേന്ദ്രൻ ഓർമിപ്പിച്ചു.








