ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങളിൽ കപ്പലുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നറിന്റെ പരീക്ഷണം വിജയകരം. പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) ഇന്ത്യൻ നാവികസേനയും സംയുക്തമായാണ് പരീക്ഷണങ്ങൾ നടത്തിയത്. ഒരു ബോയിംഗ് P-8I പോസിഡോൺ വിമാനത്തിൽ നിന്ന് ADC-150 എയർ-ഡ്രോപ്പബിൾ കണ്ടെയ്‌നറിന്റെ നാല് ഇൻ-ഫ്ലൈറ്റ് റിലീസ് ട്രയലുകൾ വിജയകരമായ പൂർത്തിയാക്കിയതായി നാവികസേന വ്യക്തമാക്കി.
ഉൾക്കടലിലെ മറ്റോ കപ്പലുകൾ പെട്ടുപോകുന്ന അടിയന്തര സാഹചര്യങ്ങളിലും മറ്റും ചെയ്‌തിരിക്കുന്നു.
150 കിലോഗ്രാം വരെ അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വഴി സാധ്യമാകുന്നതാണ്.
2026 ഫെബ്രുവരി 21 നും മാർച്ച് 1 നും ഇടയിൽ ഗോവ തീരത്ത് വെച്ചാണ് പരീക്ഷണങ്ങൾ നടന്നത്. വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളിൽ സിസ്റ്റം വിശ്വസനീയമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് വ്യത്യസ്ത പ്രദേശങ്ങളിലും സാഹചര്യങ്ങളിലും വെച്ച് പരീക്ഷണം ആവർത്തിച്ചു. എല്ലാ പരീക്ഷണങ്ങളും വിജയകരമായിരുന്നു എന്ന് നാവികസേനയും ഡിആർഡിഒയും അറിയിച്ചു.
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ കീഴിലുള്ള വിശാഖപട്ടണത്തെ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി ഈ പദ്ധതിയുടെ പ്രധാന ലബോറട്ടറിയായി പ്രവർത്തിച്ചു. ആഗ്രയിലെ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് പാരച്യൂട്ട് സിസ്റ്റം വികസിപ്പിച്ചെടുത്തത്, ബെംഗളൂരുവിലെ സെന്റർ ഫോർ മിലിട്ടറി എയർവർത്തിനെസ് ആൻഡ് സർട്ടിഫിക്കേഷൻ ഫ്ലൈറ്റ് ക്ലിയറൻസും സർട്ടിഫിക്കേഷനും നൽകി. ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിൽ നിന്നാണ് പരീക്ഷണങ്ങളിൽ ഇൻസ്ട്രുമെന്റേഷൻ പിന്തുണ ലഭിച്ചത്.








