എറണാകുളം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കംചെയ്ത് ഹൈക്കോടതി. വെള്ളാപ്പള്ളിയെ കൂടാതെ എല്ലാ ബോർഡ് മെമ്പർമാരെയും നീക്കം ചെയ്യുന്നതായും ഹൈക്കോടതി ഉത്തരവിട്ടു. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഈ നിർണായ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് നീക്കം ചെയ്യപ്പെട്ടത്. 2024 ലാണ് കോടതിയിൽ എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കാം എന്നാണ് കോടതി അറിയിച്ചത്.








