സോഷ്യൽമീഡിയയിൽ ചർച്ചയായി സിപിഎം നേതാവ് എം.എ ബേബിയുടെ പുതിയ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ‘പിതൃബിംബം’ ആണെന്നും, ജനസ്വീകാര്യതകൊണ്ടാണ് അദ്ദേഹം ഒരു ‘ഐക്കൺ’ ആയി മാറിയതെന്നുമാണ് എം.എ ബേബി അഭിപ്രായപ്പെട്ടത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ ഒരുക്കങ്ങളെക്കുറിച്ചും രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കവേയാണ് പിണറായി വിജയന്റെ നേതൃത്വത്തെ ബേബിന്യായീകരിച്ചത്. ഭരണവിരുദ്ധ വികാരം എന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളിയ അദ്ദേഹം, ജനങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്നും അത് വോട്ടായി മാറുമെന്നുംപ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, ഈ ‘പിതൃബിംബം’ പ്രയോഗം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.
“മക്കളെ തല്ലുന്ന അച്ഛൻ” എന്നും “ക്യാപ്റ്റൻ പോയി ഇപ്പോൾ അച്ഛനായോ” എന്നും ചോദിച്ചാണ്ട്രോളന്മാർ എം.എ ബേബിയെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിടുന്നത്. മുൻപ് ‘ക്യാപ്റ്റൻ’ എന്നവിളിപ്പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് സമാനമായ രീതിയിൽ, പുതിയ ‘പിതൃബിംബം’ പ്രയോഗവും പാർട്ടിക്ക് ഉള്ളിലും പുറത്തും വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക്വഴിതെളിക്കുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം വ്യക്തിപൂജകൾനടത്തുന്നതെന്ന ആക്ഷേപവുമായി പ്രതിപക്ഷവും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.










