പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കടുപ്പിച്ച് അമേരിക്കയ്ക്ക് നേരെ രൂക്ഷമായമുന്നറിയിപ്പുമായി ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ശത്രുക്കളുടെഭാഗത്തുനിന്ന് ചെറിയൊരു പിഴവുപോലും ഉണ്ടായാൽ തങ്ങൾ സർവ്വ സന്നാഹങ്ങളുമായിതിരിച്ചടിക്കുമെന്നും വരാനിരിക്കുന്നത് അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങളായിരിക്കുമെന്നുംഅദ്ദേഹം വ്യക്തമാക്കി.
യുദ്ധക്കളത്തിൽ തങ്ങൾ വിജയം കൈവരിച്ചതായും ഇപ്പോൾ നയതന്ത്ര ചർച്ചകൾക്ക്തയ്യാറാണെന്നും അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു അമേരിക്കയെ ലക്ഷ്യം വെച്ചുള്ളഗാലിബാഫിൻ്റെ ഈ ഭീഷണി.
നിലവിലെ സംഘർഷാവസ്ഥയിൽ ഇറാൻ്റെ സൈനിക കരുത്ത് മുൻപത്തേക്കാൾ വർദ്ധിച്ചിട്ടുണ്ടെന്ന്ഗാലിബാഫ് ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. “ഞങ്ങൾ സൈനികമായി അമേരിക്കയേക്കാൾശക്തരാണെന്ന വാദമില്ല. അവർക്ക് പണവും ആയുധങ്ങളും വിഭവങ്ങളും കൂടുതലുണ്ടാകാം. എന്നാൽ യുദ്ധതന്ത്രങ്ങളിലും തയ്യാറെടുപ്പുകളിലും ഞങ്ങൾ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞയുദ്ധങ്ങളിൽ ഞങ്ങൾ ഇത് തെളിയിച്ചതാണ്. ശത്രുക്കൾ എന്തെങ്കിലും ഒരു അബദ്ധം കാണിച്ചാൽഅതിശക്തമായ സൈനിക തിരിച്ചടി നേരിടേണ്ടി വരും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന നയം വെറുംവാക്കിലാണെന്നും യഥാർത്ഥത്തിൽ ഇസ്രായേലിൻ്റെ താല്പര്യങ്ങൾക്കാണ് വാഷിംഗ്ടൺ മുൻഗണനനൽകുന്നതെന്നും ഗാലിബാഫ് വിമർശിച്ചു. മേഖലയിൽ ഇസ്രായേലിൻ്റെ ഏജൻ്റിനെപ്പോലെയാണ്അമേരിക്ക പ്രവർത്തിക്കുന്നത്. ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനാണ് അവർ ശ്രമിച്ചതെന്നുംഎന്നാൽ വെനിസ്വേലയെപ്പോലെ ഇറാനെ തകർക്കാമെന്ന മോഹം നടക്കില്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം നിലവിൽ ഇറാൻ്റെ പക്കലാണെന്നും അത് തങ്ങളുടെആയുധമാണെന്നും സൂചിപ്പിച്ച അദ്ദേഹം, സമാധാന ചർച്ചകൾക്ക് ഇറാൻ എതിരല്ലെന്നും എന്നാൽഅത് ഇറാൻ്റെ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. പാകിസ്ഥാൻ്റെമധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അമേരിക്കയും ഇസ്രായേലും തങ്ങളുടെനിലപാടുകളിൽ മാറ്റം വരുത്താതെ ഒത്തുതീർപ്പിന് സാധ്യതയില്ലെന്നാണ് സൂചന. ഏപ്രിൽ 19-ന്പുറത്തുവന്ന ഈ റിപ്പോർട്ടുകൾ പശ്ചിമേഷ്യയെ വീണ്ടും ഒരു വൻയുദ്ധത്തിൻ്റെവക്കിലെത്തിച്ചിരിക്കുകയാണ്.








