ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ട് ഏഴ് ആഴ്ചകൾപിന്നിടുമ്പോഴും മൃതദേഹം സംസ്കരിക്കാനാകാതെ ഇറാൻ ഭരണകൂടം പ്രതിസന്ധിയിൽ. ഖമേനിയുടെ വിയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ട് ആഴ്ചകളായെങ്കിലും സുരക്ഷാഭീഷണിയും രാജ്യത്തെ യുദ്ധസമാനമായ സാഹചര്യവും കാരണം സംസ്കാര ചടങ്ങുകൾഅനിശ്ചിതമായി നീളുകയാണ്. ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്നവ്യോമാക്രമണങ്ങളും രാജ്യത്തിനകത്ത് പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള ജനകീയ പ്രക്ഷോഭവുമാണ്വിലാപയാത്രയും സംസ്കാരവും നടത്തുന്നതിൽ നിന്ന് ഇറാനെ പിന്നോട്ടടിപ്പിക്കുന്നത്.
ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങുമെന്നാണ്പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വൻ ജനക്കൂട്ടം ഒത്തുകൂടുന്നത് ഇസ്രായേലിന്ആക്രമണം നടത്താൻ എളുപ്പമാകുമെന്നാണ് ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറിഗാർഡിന്റെ വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിൽ 19-ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഒരു സ്റ്റേറ്റ്ഫ്യൂണറൽ സംഘടിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തിൽ അതീവ അപകടകരമാണെന്ന് ഇറാനിലെഉന്നത ഉദ്യോഗസ്ഥർ കരുതുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന മുതിർന്ന നേതാക്കളെ ലക്ഷ്യം വെച്ച്ഇസ്രായേൽ വീണ്ടും മിസൈൽ ആക്രമണം നടത്തിയേക്കുമെന്ന ഭീതി ഭരണകൂടത്തെപിടികൂടിയിരിക്കുകയാണ്.
അമേരിക്കൻ തിങ്ക് ടാങ്കായ ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിലെ (FDD) ബെഹ്നാം തലേബ്ലുവിന്റെ നിരീക്ഷണ പ്രകാരം, നിലവിലെ യുദ്ധസാഹചര്യത്തിൽ മുന്നോട്ട് പോകാൻഇറാൻ ഭരണകൂടം ഭയപ്പെടുന്നു. സംസ്കാര ചടങ്ങുകൾ നടക്കാത്തത് ഇറാന്റെആത്മവിശ്വാസത്തെയും ഭരണസ്ഥിരതയെയും ബാധിച്ചിട്ടുണ്ട്. മുൻപ് ഖാസിം സുലൈമാനിയുടെസംസ്കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കുകയും പിന്നീട്ശവകുടീരത്തിന് സമീപം സ്ഫോടനം നടക്കുകയും ചെയ്തിരുന്നു. ഈ അനുഭവങ്ങളും ഖമേനിയുടെസംസ്കാരം നീളാൻ കാരണമായിട്ടുണ്ട്. രഹസ്യമായി മൃതദേഹം സംസ്കരിക്കുന്നതിനെക്കുറിച്ചുംആലോചനകൾ നടക്കുന്നുണ്ടെങ്കിലും, അത് വലിയ ജനരോഷത്തിന് കാരണമാകുമെന്ന ആശങ്കയുംഅധികൃതർക്കുണ്ട്. ഖമേനിയുടെ പിൻഗാമിയെ സംബന്ധിച്ച തർക്കങ്ങളും ഇതിനിടെശക്തമായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.












