ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് അൽപ്പം ശ്വാസം നൽകിയത് നായകൻ സഞ്ജു സാംസണിന്റെ അവിശ്വസനീയമായ ഒരു സ്റ്റമ്പിംഗാണ്. ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പുറത്താക്കാൻ സഞ്ജു കാണിച്ച വേഗത മുൻ ചെന്നൈ നായകൻ എം.എസ്. ധോണിയുടെ സുവർണ്ണകാലത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
സഞ്ജുവിന്റെ ഈ മിന്നൽ നീക്കത്തിന് പിന്നിൽ ധോണിയുടെ ഉപദേശങ്ങളുണ്ടെന്ന് കമന്ററി ബോക്സിൽ നിന്ന് സൂചനയും വന്നു. വിക്കറ്റിന് പിന്നിൽ കൈകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സീസണിന് മുന്നോടിയായി സഞ്ജു ധോണിയുമായി സംസാരിച്ചിരുന്നു. പന്ത് പിടിച്ച ശേഷം സ്റ്റമ്പിലേക്ക് അറിയുന്നതിന് പകരം, പന്ത് ശേഖരിക്കുന്നതും സ്റ്റമ്പ് ചെയ്യുന്നതും ഒരേ മൂവ്‌മെന്റിൽ തീർക്കുന്ന ധോണിയുടെ അതേ ശൈലിയാണ് സഞ്ജു ഇവിടെ പുറത്തെടുത്തത്.
നൂർ അഹമ്മദ് എറിഞ്ഞ മോശം പന്തിലായിരുന്നു ഗില്ലിന്റെ ഈ പുറത്താക്കൽ പിറന്നത് എന്നത് മറ്റൊരു കൗതുകം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 10 ഓവറിൽ 43/4 എന്ന നിലയിൽ തകർന്നടിയുകയായിരുന്നു. സഞ്ജു നിരാശപ്പെടുത്തി മടങ്ങിയതിന് പിന്നാലെ നായകൻ ഗെയ്‌ക്‌വാദിന്റെ പ്രകടനം (74*) ടീമിനെ 158 എന്ന ഭേദപ്പെട്ട നിലയിൽ എത്തിച്ചു. മറുപടി ബാറ്റിംഗിൽ ഗില്ലിന്റെയും 87 റൺ എടുത്ത സായ് സുദർശന്റെയും വിക്കറ്റ് പോയെങ്കിലും വിക്കറ്റ് നഷ്ടമായെങ്കിലും 8 വിക്കറ്റിന്റെ ഗംഭീര ജയമാണ് ഗുജറാത്ത് കുറിച്ചത്.
FAST HANDS BY SANJU SAMSON 🔥 pic.twitter.com/LVdyU1GYzh
— Johns. (@CricCrazyJohns) April 26, 2026












