ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടുകൾറിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 15 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാഹട്ട് പാശ്ചിം, ഡയമണ്ട് ഹാർബർ എന്നീ മണ്ഡലങ്ങളിലെബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രിൽ 29-ന് നടന്നവോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചാണ് ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പുതിയവോട്ടെടുപ്പിന് ഉത്തരവിട്ടത്.
മഗ്രാഹട്ട് പാശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലുമാണ് വോട്ടെടുപ്പ്നടക്കുന്നത്. വോട്ടിങ് മെഷീനുകളിൽ ബിജെപിയുടെ ചിഹ്നത്തിന് മുകളിൽ ടേപ്പ് ഒട്ടിച്ചുവെന്നഗുരുതരമായ പരാതിയാണ് റീപോളിങ്ങിലേക്ക് നയിച്ചത്. ഫാൽട്ട മേഖലയിൽ പലയിടത്തുംബിജെപിയുടെ ചിഹ്നം കാണാൻ കഴിയാത്ത വിധം ടേപ്പ് ഉപയോഗിച്ച് മറച്ചതായും വോട്ടർമാരെതടഞ്ഞതായും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചിരുന്നു. ഇത് തൃണമൂൽകോൺഗ്രസിന്റെ കുപ്രസിദ്ധമായ ‘ഡയമണ്ട് ഹാർബർ മോഡൽ’ അട്ടിമറിയാണെന്നും അദ്ദേഹംആരോപിച്ചു.
വെബ്‌കാസ്റ്റിംഗ് തടസ്സപ്പെട്ടതും സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതും ഉൾപ്പെടെയുള്ളവിഷയങ്ങൾ റിട്ടേണിംഗ് ഓഫീസർമാരും നിരീക്ഷകരും സ്ഥിരീകരിച്ചതോടെയാണ് കമ്മീഷന്റെനടപടി. എന്നാൽ റീപോളിങ് തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെനീക്കമാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. കനത്ത സുരക്ഷയിലാണ് ഇന്ന് വോട്ടെടുപ്പ്പുരോഗമിക്കുന്നത്.
മെയ് 4-നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുക. 90 ശതമാനത്തിലധികം പോളിങ്രേഖപ്പെടുത്തിയ രണ്ടാം ഘട്ടത്തിൽ, വോട്ടെടുപ്പ് നടപടികൾ സുതാര്യമല്ലെന്ന ആക്ഷേപംശക്തമായതോടെ കമ്മീഷൻ കൂടുതൽ ബൂത്തുകളിലെ പരാതികൾ പരിശോധിച്ചുവരികയാണ്.










