നാസിക്: ഐടി ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് യൂണിറ്റിൽ ജോലിചെയ്തിരുന്ന വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കാനും മതം മാറ്റാനും ശ്രമിച്ചെന്നകേസിൽ മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി വൈകി ഛത്രപതി സംഭാജിനഗറിലെകേസൻ കോളനിയിലുള്ള ഒരു ഫ്ലാറ്റിൽ നിന്നാണ് നാസിക് സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘംഇവരെ കസ്റ്റഡിയിലെടുത്തത്. ഗർഭിണിയാണെന്ന വാദമുയർത്തി നിദ നേരത്തെ മുൻകൂർജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു.
നാസിക് യൂണിറ്റിലെ വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർചെയ്ത ഒമ്പത് എഫ്ഐആറുകളിലും നിദ ഖാൻ പ്രതിയാണ്. ടിസിഎസിലെ ബിപിഒ വിഭാഗത്തിൽപ്രവർത്തിച്ചിരുന്ന നിദ, അവിടെയുള്ള മറ്റ് പ്രതികൾക്ക് പീഡനങ്ങൾക്ക് ഒത്താശ നൽകിയെന്നുംമതവികാരം വ്രണപ്പെടുത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഇരകളായ പെൺകുട്ടികളെഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും പരാതി നൽകുന്നതിൽ നിന്ന് അവരെപിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പെൺകുട്ടികൾക്ക് ബുർഖയും ഹിജാബും നൽകുക, ഇസ്ലാമിക മതഗ്രന്ഥങ്ങൾ വായിക്കാൻനിർബന്ധിക്കുക, ഫോണിൽ മതപരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ ഗുരുതരമായആരോപണങ്ങളാണ് നിദയ്ക്കെതിരെ ഉയർന്നിട്ടുള്ളത്. കേസിലെ മറ്റ് ഏഴ് പ്രതികളെ പോലീസ്നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്നുംപോലീസ് പരിശോധിക്കുന്നുണ്ട്. പരാതിക്കാരായ പെൺകുട്ടികൾ എസ്സി/എസ്ടിവിഭാഗത്തിൽപ്പെട്ടവരായതിനാൽ കേസുകളിൽ പ്രത്യേക നിയമപ്രകാരമുള്ള വകുപ്പുകളുംചേർത്തിട്ടുണ്ട്.
പീഡനക്കേസ് പുറത്തുവന്നതിന് പിന്നാലെ നിദ ഖാനെ ടിസിഎസ് ജോലിയിൽ നിന്ന് സസ്പെൻഡ്ചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് നാസിക് കോടതിയിൽ ഹാജരാക്കും.









