വിദേശയാത്ര നടത്തുന്നവർക്ക് കേന്ദ്ര സർക്കാർ പുതിയ സെസ് ഏർപ്പെടുത്താൻ ഒരുങ്ങുന്നു എന്നരീതിയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വൻ ചർച്ചയായി മാറിയ ഈ റിപ്പോർട്ടുകളിൽ ‘സത്യത്തിന്റെ കണികപോലും ഇല്ലെന്ന്’ പ്രധാനമന്ത്രി എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി. വിദേശയാത്രകൾക്ക്ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമോ അധിക നികുതിയോ ഏർപ്പെടുത്തുന്നത് നിലവിൽസർക്കാരിന്റെ പരിഗണനയിലില്ല. ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാനും അവരുടെജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് സർക്കാർ എപ്പോഴും ശ്രമിക്കുന്നതെന്നും അത്തരംനടപടികൾ സ്വീകരിക്കാനാണ് രാജ്യം പ്രതിജ്ഞാബദ്ധമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രമുഖ ബിസിനസ് വാർത്താ ചാനലായ സിഎൻബിസി (CNBC) ആയിരുന്നു വിദേശയാത്രകൾക്ക്കേന്ദ്ര സർക്കാർ സെസ്സോ അല്ലെങ്കിൽ സർചാർജ്ജോ ചുമത്താൻ ആലോചിക്കുന്നു എന്ന വാർത്തആദ്യമായി പുറത്തുവിട്ടത്. വിദേശത്തേക്ക് പോകുന്ന വിമാന ടിക്കറ്റുകൾക്കും മറ്റ് യാത്രാചെലവുകൾക്കും മേൽ അധിക നികുതി വരുന്നത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വൻതിരിച്ചടിയാകുമെന്ന തരത്തിൽ ഈ വാർത്ത നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽവൈറലാവുകയും ചെയ്തു. എന്നാൽ ഈ വാർത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെനേരിട്ട് രംഗത്തെത്തുകയും വാർത്ത വ്യാജമാണെന്ന് തുറന്നടിക്കുകയും ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിഷേധത്തിനും കടുത്ത വിമർശനത്തിനും പിന്നാലെ സിഎൻബിസിവാർത്ത തിരുത്തി പരസ്യമായി ക്ഷമാപണം നടത്തി രംഗത്തെത്തി. തങ്ങൾക്ക് സംഭവിച്ച പിഴവിൽഖേദിക്കുന്നുവെന്നും വസ്തുതാവിരുദ്ധമായ ആ വാർത്ത പൂർണ്ണമായും പിൻവലിക്കുന്നുവെന്നുംഅവർ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായിഇത്തരം നികുതി പരിഷ്കാരങ്ങൾ വരുന്നു എന്ന രീതിയിൽ ഉയർന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെവിരാമമായിരിക്കുന്നത്.
വിദേശയാത്രകൾക്ക് യാതൊരുവിധ അധിക സാമ്പത്തിക ബാധ്യതയും ജനങ്ങൾക്ക് മേൽഅടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന കൃത്യമായ സന്ദേശമാണ് പ്രധാനമന്ത്രിയുടെ ഈഇടപെടലിലൂടെ വ്യക്തമാകുന്നത്.











