തിരുവനന്തപുരം : മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ തീരദേശത്തെ ഇതര മത്സ്യബന്ധന സമൂഹങ്ങൾക്ക് കടുത്ത ആശങ്ക അറിയിച്ച് ഭാരതീയ മത്സ്യ പ്രവർത്തക സംഘം. മതമാണ് മതമാണ് മതമാണ് പ്രശ്നം, മതത്തിന്റെ വികാസത്തിനാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് പറയുന്ന പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് സംഘടന ഓർമിപ്പിച്ചു. ഫിഷറീസ് വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ട് കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി. പീതാംബരൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
മതവികസനത്തിനാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന മുസ്ലീം ലീഗ് പോലുള്ള ഒരു പാർട്ടിക്ക് ഫിഷറീസ് വകുപ്പ് നൽകുന്നത് ശരിയല്ലെന്ന് പി. പീതാംബരൻ ചൂണ്ടിക്കാട്ടി. തീരദേശത്തെ സമാധാനാന്തരീക്ഷവും തുല്യതയും നിലനിർത്താൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണം അനിവാര്യമാണെന്നാണ് സംഘടനയുടെ നിലപാട്. ”മതമാണ് പ്രശ്നം, മതത്തിന്റെ വികാസത്തിനാണ് മുസ്ലീം ലീഗ് പ്രവർത്തിക്കുന്നത് എന്ന് പരസ്യമായി പറയുന്ന ആ പാർട്ടിക്ക് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട് കഴിയുന്ന ഇതര സമൂഹങ്ങൾക്ക് അതിയായ ആശങ്കയുണ്ട്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിൽപ്പെട്ട മത്സ്യത്തൊഴിലാളികളും മറ്റും ഒരുമിച്ച് അധിവസിക്കുന്ന തീരമേഖലയിൽ സാമുദായിക അസന്തുലിതാവസ്ഥ കൊണ്ടുവരാനുള്ള യാതൊരുവിധ നീക്കങ്ങളും അനുവദിക്കില്ല,” എന്ന് പി. പീതാംബരൻ ആവശ്യപ്പെട്ടു.








