താൻ ഒരു ‘ബുദ്ധിമാനായ ഏകാധിപതി’ എന്ന് വിളിക്കപ്പെടുന്നതിൽ തനിക്ക് യാതൊരു പരാതിയുമില്ലെന്നും, എന്നാൽ ‘വിവരമില്ലാത്തവൻ’ എന്ന് വിളിക്കുന്നത് അങ്ങേയറ്റം വെറുക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് തന്റെ മാനസികക്ഷമതയെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകിയത്.
പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കാൻ താൻ ഏറെ ബുദ്ധിമാനാണ് എന്ന് തെളിയിക്കാൻ തന്റെ ഡോക്ടറോട് ഒരു ‘കോഗ്നിറ്റീവ് ടെസ്റ്റ്’ ആവശ്യപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. താൻ കണ്ടുമുട്ടുന്നതിൽ വെച്ച് ഏറ്റവും സ്മാർട്ടായ വ്യക്തിയാണ് താനെന്നും ട്രംപ് അവകാശപ്പെട്ടു. “വിമർശകർ എന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു: ‘അവൻ ഒരു വിവരമില്ലാത്തവനാണ്’ എന്ന് അവർ പറയുന്നു. ഞാൻ ഡോക്ടറോട് പറഞ്ഞു, ‘ഡോക്ടർ, എന്നെ ഒരു ബുദ്ധിമാനായ ഏകാധിപതി എന്ന് വിളിക്കുന്നതിൽ എനിക്ക് പരാതിയില്ല, പക്ഷേ എന്നെ വിവരമില്ലാത്തവൻ എന്ന് വിളിക്കുന്നത് എനിക്ക് സഹിക്കില്ല’. ഇതിന് വല്ല പരിശോധനയും ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് കോഗ്നിറ്റീവ് ടെസ്റ്റിനെക്കുറിച്ച് ഡോക്ടർ പറയുന്നത്.”
തുടക്കത്തിൽ എളുപ്പമുള്ള ചോദ്യങ്ങളാണെങ്കിലും അവസാനമാകുമ്പോഴേക്കും ഈ പരീക്ഷ വളരെ കടുപ്പമാണെന്നും ട്രംപ് തന്റെ അനുയായികളോട് വിശദീകരിച്ചു. “വിമർശകർ എന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു: ‘അവൻ ഒരു വിവരമില്ലാത്തവനാണ്’ എന്ന് അവർ പറയുന്നു. ഞാൻ ഡോക്ടറോട് പറഞ്ഞു, ‘ഡോക്ടർ, എന്നെ ഒരു ബുദ്ധിമാനായ ഏകാധിപതി എന്ന് വിളിക്കുന്നതിൽ എനിക്ക് പരാതിയില്ല, പക്ഷേ എന്നെ വിവരമില്ലാത്തവൻ എന്ന് വിളിക്കുന്നത് എനിക്ക് സഹിക്കില്ല’. ഇതിന് വല്ല പരിശോധനയും ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് കോഗ്നിറ്റീവ് ടെസ്റ്റിനെക്കുറിച്ച് ഡോക്ടർ പറയുന്നത്.”
തുടക്കത്തിൽ എളുപ്പമുള്ള ചോദ്യങ്ങളാണെങ്കിലും അവസാനമാകുമ്പോഴേക്കും ഈ പരീക്ഷ വളരെ കടുപ്പമാണെന്നും ട്രംപ് തന്റെ അനുയായികളോട് വിശദീകരിച്ചു. കഴിഞ്ഞ മാസം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ നടത്തിയ പരാമർശങ്ങൾ വൻ വിവാദമായിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥികളും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളും നിർബന്ധമായും കോഗ്നിറ്റീവ് പരീക്ഷ എഴുതണമെന്നും, താൻ തന്റെ ഭരണകാലത്ത് മൂന്ന് തവണ ഈ പരീക്ഷ എഴുതി മികച്ച വിജയം നേടിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ മെഡിക്കൽ വിദഗ്ദ്ധർ സംശയത്തോടെയാണ് കാണുന്നത്. മോൺട്രിയൽ കോഗ്നിറ്റീവ് അസസ്‌മെന്റ് എന്ന പരീക്ഷ ഡിമെൻഷ്യ പോലുള്ള അസുഖങ്ങൾ കണ്ടെത്താനുള്ളതാണ്. ഇത്ര ചുരുങ്ങിയ കാലയളവിൽ മൂന്ന് തവണ ഈ പരീക്ഷ എഴുതിയത് ആശങ്കാജനകമാണെന്ന് ടഫ്റ്റ്സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ. ഹെൻറി ഡേവിഡ് എബ്രഹാം ചൂണ്ടിക്കാട്ടുന്നു.








