കുട്ടികൾക്ക് മിട്ടായി കൊടുക്കാൻ വന്നിട്ട് അത് അധ്യാപകർക്ക് കൊടുത്തിട്ട് പോകേണ്ട അവസ്ഥ വന്ന അവസ്ഥ വന്നിരിക്കുകയാണ് രണ്ട് മുൻ മന്ത്രിമാർക്ക്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ മന്ത്രിമാരായിരുന്ന വി ശിവൻകുട്ടിക്കും കടകംപള്ളി സുരേന്ദ്രനുമാണ് ഈ അവസ്ഥ വന്നിരിക്കുന്നത്. ബിജെപി എംഎൽഎ വി. മുരളീധരൻ, കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് വിതറിയെറിഞ്ഞെന്ന ആരോപണമായൊക്കെ ഉന്നയിച്ച ഇരുവരും അദ്ദേഹത്തിനൊരു മറുപടി കൊടുക്കാനാണ് സ്കൂളിലെത്തിയത്. എന്നാൽ മറുപടി കൊടുക്കാൻ മാസായി പോയ ഇരുവർക്കും പിണഞ്ഞ അബദ്ധമാണ് ഇപ്പോൾ ചിരിപ്പടർത്തുന്നത്.
ഇരുവരും സ്കൂളിലെത്തിയത് അധ്യയന സമയം തുടങ്ങിയതിന് ശേഷമായിരുന്നു. സ്കൂളിൽ 9 മണിക്ക് ക്ലാസ് തുടങ്ങുന്നതിനാൽ തന്നെ ആർക്കെങ്കിലും കുട്ടികളെ കാണണം എങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങേണ്ടതായിട്ടുണ്ട്. എന്നാൽ ഇരുവർക്കും ആ അനുമതി സ്കൂളിന്റെ ഭാഗത്ത് നിന്ന് കിട്ടിയില്ല. ഏറെനേരം ഇത് സംബന്ധിച്ച് രണ്ട് മുൻ മന്ത്രിമാരും ചർച്ചകൾ നടത്തി എങ്കിലും കാര്യം ഉണ്ടായില്ല. അതോടെ കുട്ടികൾക്ക് കൊണ്ടുവന്ന മിട്ടായി ഇരുവരും അധ്യാപകർക്ക് കൊടുത്ത ശേഷം നിങ്ങൾ തന്നെ കുട്ടികൾക്ക് കൊടുക്കുക എന്ന് പറഞ്ഞതിന് ശേഷം മടങ്ങുക ആയിരുന്നു.
വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശിവൻകുട്ടിക്ക് സ്കൂളിന്റെ സമയക്രമത്തെക്കുറിച്ചും, ഇത്തരം നിയമങ്ങളെക്കുറിച്ചും അറിയില്ലേ എന്നാണ് സോഷ്യൽ മീഡിയ ഈ വിഷയത്തിൽ ചോദിക്കുന്നത്. വിവാദത്തിന് പിന്നാലെ താൻ തന്നെയാണ് മിഠായികൾ വാങ്ങി വിതരണം ചെയ്തതെന്നും, മറ്റാരും തന്നെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നില്ലെന്നും മുരളീധരൻ ഇന്നലെ വ്യക്തമാക്കി. സ്കൂളിൽ എത്തിയപ്പോൾ മന്ത്രി എത്തിയതായും പരിപാടി തുടങ്ങാറായതായും കണ്ടു. ഓരോ കുട്ടിക്കായി മിഠായി കൊടുത്തുനിന്നാൽ മന്ത്രിയടക്കമുള്ളവർ കാത്തുനിൽക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ്, വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശപ്പുറത്ത് മിഠായി ഒരുമിച്ച് വെച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ ചെറിയ കാര്യത്തെ സിപിഎം ജാതിവിദ്വേഷത്തിന്റെ നിറം നൽകി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് മുരളീധരൻ ആരോപിച്ചു. കുഞ്ഞുങ്ങളിൽപ്പോലും ഇത്തരം വിദ്വേഷം കുത്തിവെക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുത പരിശോധിക്കാതെ ദേശാഭിമാനിയും മറ്റ് ചില മാധ്യമങ്ങളും തനിക്കെതിരെ വാർത്തകൾ നൽകിയെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ ജനം തള്ളിയിട്ടും സിപിഎമ്മിന്റെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും, നിയമസഭയിൽ അക്രമം നടത്തിയ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








