2027-ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയുടെ സ്ഥാനം ഏറെക്കുറെ ഉറപ്പാണെന്ന് മുൻ താരവും സെലക്ടറുമായ സാബ കരീം അഭിപ്രായപ്പെടുന്നു. കോഹ്ലിയുടെ ഫിറ്റ്‌നസും റൺസ് നേടാനുള്ള അദമ്യമായ ആഗ്രഹവും സെലക്ടർമാരെ പൂർണ്ണമായും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല.
വരും മാസങ്ങളിലെ രോഹിത്തിന്റെ പ്രകടനവും ഫിറ്റ്‌നസ് നിലവാരവും സെലക്ടർമാർ സൂക്ഷ്മമായി നിരീക്ഷിക്കും. ലോകകപ്പ് പ്ലാനിംഗിൽ ഇടം നേടണമെങ്കിൽ രോഹിത് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. തൻ്റെ പ്രകടനത്തിലൂടെയും ഫിറ്റ്‌നസിലൂടെയും സെലക്ടർമാർക്ക് മുന്നിൽ ഒന്നും തെളിയിക്കാൻ കോഹ്ലിക്ക് ഇനി ബാക്കിയില്ലെന്ന് കരീം കൂട്ടിച്ചേർത്തു.
ടി20 ക്രിക്കറ്റിൽ തൻ്റെ സ്ട്രൈക്ക് റേറ്റ് ഉയർത്താൻ കോഹ്ലി നടത്തിയ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. ഐപിഎല്ലിലെ ഈ സീസണിൽ 170-180 ഇടയിലാണ് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്. ഏകദിനത്തിലും ടി20യിലും തിളങ്ങാൻ ബിസിസിഐ പന്തിന് ആവശ്യമായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്ന് സാബ കരീം പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലെ മികവ് വൈറ്റ്-ബോൾ ഫോർമാറ്റിലേക്ക് പകർത്താൻ പന്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും, മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












