ഗുജറാത്തിലെ സൂററ്റിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ഏകദേശം 18,800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.
‘ആത്മനിർഭർ ഭാരത്’ എന്ന കാമ്പെയ്‌നിനെ നിരന്തരം പരിഹസിക്കുകയും രാജ്യത്തിന്റെ ഈ ദൃഢനിശ്ചയത്തെ കുറച്ചുകാണുകയും ചെയ്യുന്ന ചില നിരാശവാദികൾ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരു രാജ്യത്തിന് ഒരിക്കലും വികസനത്തിന്റെ ഔന്നത്യത്തിലെത്താൻ കഴിയില്ലെന്ന് ഇവർ മറന്നുപോകുന്നുവെന്ന് മോദി ഓർമ്മിപ്പിച്ചു.
കഴിഞ്ഞ 12 വർഷമായി അരാജകത്വവും അനിശ്ചിതത്വവും പരത്തി കോൺഗ്രസ് അവസരങ്ങൾ തേടുകയാണെന്നും, എന്നാൽ രാജ്യത്തെ ജനങ്ങൾ ഇതിന് കൃത്യമായ മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് നേരിടേണ്ടി വന്ന തിരിച്ചടികൾ അവരുടെ ഭരണപരാജയത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കർണാടകയിലെ മുഖ്യമന്ത്രിമാറ്റം അവിടുത്തെ ജനങ്ങളുടെ അതൃപ്തി മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.









