നടി ലക്ഷ്മിപ്രിയയും അൻസിബ ഹസ്സനും തമ്മിലുള്ള തർക്കങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളുമായി പ്രോഗ്രാം പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്. ലക്ഷ്മിപ്രിയയുമായുള്ള വിഷയത്തിൽ അൻസിബ പുലർത്തുന്ന മൗനം പല സംശയങ്ങൾക്കും വഴിമാറുന്നുവെന്നും ഇത്രയേറെ അനുഭവിച്ചിട്ടും ആരെ സംരക്ഷിക്കാനാണ് സത്യങ്ങൾ മറച്ചുവെക്കുന്നതെന്നും മിഥിലാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു. ലക്ഷ്മിപ്രിയ അൻസിബയ്‌ക്കെതിരെ നൽകിയ പരാതിയുടെ പകർപ്പും കുറിപ്പിനൊപ്പം മിഥിലാജ് പരസ്യപ്പെടുത്തിയിട്ടുണ്ട്.
ദുബായ് സന്ദർശനവുമായി ബന്ധപ്പെട്ട് ചോദിച്ച വളരെ ലളിതമായ ഒരു ചോദ്യമാണ് ഇരുവർക്കുമിടയിലെ നിയമപോരാട്ടങ്ങൾക്ക് കാരണമായതെന്നാണ് മിഥിലാജ് വ്യക്തമാക്കുന്നത്. “ദുബായിൽ പോയപ്പോൾ ഫോട്ടോ എടുത്തിരുന്നോ?” എന്ന ലളിതമായ ചോദ്യം ചോദിച്ചതിനാണ് ലക്ഷ്മിപ്രിയ നിനക്കെതിരെ കേസ് നൽകിയത്. ആ പരാതിയുടെ ഉള്ളടക്കം എന്താണെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ നീ തയ്യാറുണ്ടോ? അന്ന് റാസൽ ഖൈമയിൽ നടന്ന സംഭവങ്ങളുടെ ചിത്രങ്ങൾ പുറത്തുവരുമെന്ന ഭീതിയിലാണോ ലക്ഷ്മിപ്രിയ ഇത്തരമൊരു കേസിന് മുതിർന്നത്? തൻ്റെ രഹസ്യങ്ങൾ നിൻ്റെ കൈവശമില്ലെന്ന് ഉറപ്പുവരുത്താനാണോ അവർ നിയമത്തെ കൂട്ടുപിടിച്ചത്?
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അൻസിബ, സത്യം മറച്ചുവെച്ച് നീ ആരെയാണ് സംരക്ഷിക്കുന്നത്? ലക്ഷ്മിപ്രിയ വിഷയത്തിലെ നിൻ്റെ മൗനം ആപത്താണ്!
പ്രിയ അൻസിബ,
നീ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം ഉത്തരം നിൻ്റെ മൗനത്തിലുണ്ട്. ഇത്രയേറെ അനുഭവിച്ചിട്ടും, ആരെ സംരക്ഷിക്കാനാണ് നീ ഇനിയും സത്യങ്ങൾ മറച്ചുവെക്കുന്നത്? ലക്ഷ്മിപ്രിയയുമായുള്ള വിഷയത്തിൽ നിൻ്റെ നിലപാടുകൾ പലപ്പോഴും അവ്യക്തമാണ്. ചില കാര്യങ്ങൾ തുറന്നുപറയാൻ നീ ഇനിയെങ്കിലും തയ്യാറാകണം.
റാസൽ ഖൈമയിലെ കാന്താരി റെസ്റ്റോറൻ്റിൽ 2025 നവംബർ 2-ന് നടന്ന പരിപാടിയിലേക്ക് ലക്ഷ്മിപ്രിയയുടെ കൂടെ വരാൻ നിന്നെ ക്ഷണിച്ചിരുന്നുവല്ലോ? ആ ക്ഷണം നീ എന്തുകൊണ്ട് നിരസിച്ചു എന്നതിൻ്റെ യഥാർത്ഥ കാരണം എന്താണ്? സിനിമാമേഖലയിലെ ചില വ്യക്തികളെയും പെൺകുട്ടികളെയും ലക്ഷ്യം വെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വലിയ മാഫിയ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന വിവരം നീ അറിഞ്ഞതുമുതലാണോ നിൻ്റെ പ്രശ്നങ്ങൾ ആരംഭിച്ചത്? ഇക്കാര്യങ്ങൾ തുറന്നുപറയാൻ നീ എന്തുകൊണ്ട് മടിക്കുന്നു?
“ദുബായിൽ പോയപ്പോൾ ഫോട്ടോ എടുത്തിരുന്നോ?” എന്ന വളരെ ലളിതമായ ചോദ്യം ചോദിച്ചതിനാണ് ലക്ഷ്മിപ്രിയ നിനക്കെതിരെ കേസ് നൽകിയത്. ആ പരാതിയുടെ ഉള്ളടക്കം എന്താണെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ നീ തയ്യാറുണ്ടോ? അന്ന് റാസൽ ഖൈമയിൽ നടന്ന സംഭവങ്ങളുടെ ചിത്രങ്ങൾ പുറത്തുവരുമെന്ന ഭീതിയിലാണോ ലക്ഷ്മിപ്രിയ ഇത്തരമൊരു കേസിന് മുതിർന്നത്? തൻ്റെ രഹസ്യങ്ങൾ നിൻ്റെ കൈവശമില്ലെന്ന് ഉറപ്പുവരുത്താനാണോ അവർ നിയമത്തെ കൂട്ടുപിടിച്ചത്?
കൂടാതെ, ലക്ഷ്മിപ്രിയയുടെ സുഹൃത്തായ ആശ തൃപ്പൂണിത്തുറ നിനക്ക് നൽകിയ വിവരങ്ങളും ശ്രദ്ധേയമാണ്. മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ നടക്കുന്ന മണി ലോണ്ടറിംഗ് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ അറിഞ്ഞ നിമിഷം മുതലാണോ നിങ്ങൾ തമ്മിലുള്ള അകലം വർദ്ധിച്ചത്? ഈ സാമ്പത്തിക തിരിമറികൾ എന്തുകൊണ്ട് നീ ഇതുവരെ പുറത്തറിയിച്ചില്ല? അൻസിബ, ഇനിയും ഏറെ കാര്യങ്ങൾ പറയാനുണ്ട്. ടിനി ടോമിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലെ നിൻ്റെ നിലപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ ചർച്ചയാകും.
ഒരു കാര്യം കൂടി വ്യക്തമാക്കുന്നു: നിൻ്റെയും നിൻ്റെ അഭിഭാഷകൻ്റെയും അനുവാദത്തിനായി ഇനിയും കാത്തുനിൽക്കാൻ ഞാൻ തയ്യാറല്ല. ആ പരാതിയുടെ പകർപ്പ് ഞാൻ പുറത്തുവിടുകയാണ്.








