രാജ്യത്തെ സന്നദ്ധ സംഘടനകളിലേക്കുള്ള (എൻജിഒ) വിദേശ ഫണ്ടിങ്ങിന്റെ ഞെട്ടിക്കുന്നവിവരങ്ങൾ പുറത്ത്. ഈ വർഷം മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരം വിദേശസംഭാവനനിയന്ത്രണ നിയമപ്രകാരം (FCRA) 22,000 കോടി രൂപയോളമാണ് വിദേശത്തുനിന്ന് രാജ്യത്തേക്ക്ഒഴുകിയെത്തിയത്. ഏകദേശം 16,000-ത്തോളം സന്നദ്ധ സംഘടനകൾക്കാണ് ഇത്രയും ഭീമമായതുക ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ പണം ഒഴുക്ക് ശക്തമാകുന്നതിനൊപ്പം തന്നെ നിരീക്ഷണവും നിയമങ്ങളുംകർശനമാക്കിയതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ എണ്ണത്തിൽ വൻകുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാർച്ചിൽ 16,000-ത്തോളമുണ്ടായിരുന്ന എഫ്സിആർഎ രജിസ്ട്രേഷനുള്ള സന്നദ്ധസംഘടനകളുടെ എണ്ണം ജൂൺ മാസത്തോടെ 14,000-ത്തിൽ താഴെയായി ചുരുങ്ങി കഴിഞ്ഞു. നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നൂറുകണക്കിന് സംഘടനകളുടെ രജിസ്‌ട്രേഷൻറദ്ദാക്കിയതും, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പലരുടെയും ലൈസൻസ് പുതുക്കിനൽകാത്തതുമാണ് ഈ പെട്ടെന്നുള്ള കുറവിന് കാരണം.
വിദേശ ധനസഹായം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയോ സമാധാന അന്തരീക്ഷത്തെയോബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എഫ്സിആർഎ ഭേദഗതി നിയമങ്ങൾ കൂടുതൽകടുപ്പിച്ചിരിക്കുകയാണ്.
പുതിയ നിയമങ്ങൾ പ്രകാരം വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകൾ തങ്ങൾ പണംഉപയോഗിക്കുന്ന കൃത്യമായ ലക്ഷ്യവും അത് ചിലവഴിക്കുന്ന ഭൂമിശാസ്ത്രപരമായ മേഖലയും(സംസ്ഥാനങ്ങൾ) മുൻകൂട്ടി വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ നിർബന്ധിത മതപരിവർത്തനംപോലുള്ള പ്രവർത്തനങ്ങൾക്കായി വിദേശ ഫണ്ട് ഉപയോഗിക്കുന്നത് പൂർണ്ണമായും തടഞ്ഞിട്ടുണ്ട്.
ചട്ടങ്ങൾ ലംഘിക്കുന്ന സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടുകളും അതുപയോഗിച്ച് നിർമ്മിച്ചആസ്തികളും കണ്ടുകെട്ടാനും അവ നിയന്ത്രിക്കാനും പ്രത്യേക ‘ഡെസിഗ്നേറ്റഡ് അതോറിറ്റി’ രൂപീകരിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്കാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ എൻജിഒകൾക്ക് മേൽ കേന്ദ്രത്തിന്റെ പിടിവീഴുമെന്നാണ്സൂചന.












