അയർലൻഡിനെതിരായ ടി20 പരമ്പരയിലെ കനത്ത പരാജയത്തിന് പിന്നാലെ സഞ്ജു സാംസണെ ശക്തമായി പിന്തുണച്ച് ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്. സഞ്ജുവിന്റെ മോശം ഫോമിന്റെ പേരിൽ 15-കാരനായ യുവ വിസ്മയം വൈഭവ് സൂര്യവംശിയെ ടീമിലേക്ക് എടുക്കാൻ മാനേജ്‌മെന്റ് തിടുക്കം കൂട്ടിക്കില്ലെന്ന് കോച്ച് വ്യക്തമാക്കി.
ജൂൺ 28 ഞായറാഴ്ച ബെൽഫാസ്റ്റിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഒരു റൺസിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ 0-2 ന് പരമ്പര കൈവിട്ടത്. ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് അയർലൻഡ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടരാനായിരുന്നില്ല. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. മത്സരത്തിന്റെ ഒന്നാം ഓവറിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ‘ഗോൾഡൻ ഡക്കാ’യി (നേരിട്ട ആദ്യ പന്തിൽ തന്നെ ഔട്ട്) പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.
ഇതോടെ, കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി തിളങ്ങിയ വൈഭവ് സൂര്യവംശിയെ സഞ്ജുവിന് പകരം ടീമിലെത്തിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ കോച്ച് റയാൻ സഞ്ജുവിന് പ്രതിരോധക്കോട്ട തീർക്കുകയാണുണ്ടായത്. വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് അസിസ്റ്റന്റ് കോച്ചിന്റെ മറുപടി ഇങ്ങനെയായിരുന്നു:
“വൈഭവ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ പൂർണ്ണ സജ്ജനാണ്, അതിൽ യാതൊരു സംശയവുമില്ല. എന്നാൽ സഞ്ജു സാംസണെപ്പോലൊരു കളിക്കാരനെ അത്ര പെട്ടെന്ന് മാറ്റിനിർത്താൻ സാധിക്കില്ല. വെറും മൂന്ന് മാസം മുൻപ് ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടിത്തരുന്നതിൽ വലിയ പങ്കുവഹിച്ച കളിക്കാരനാണ് അദ്ദേഹം.”
കളിക്കാർക്ക് കടുത്ത ആത്മവിശ്വാസം നൽകുകയെന്നതാണ് മാനേജ്‌മെന്റിന്റെ നയം. കുറച്ചു മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ കളിക്കാരെ ടീമിൽ നിന്ന് പുറത്താക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും, ഓരോരുത്തർക്കും നീണ്ട അവസരങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈഭവ് സൂര്യവംശി തന്റെ അവസര ഐപിഎൽ 2026 സീസണിൽ 16 ഇന്നിങ്സുകളിൽ നിന്ന് 237.30 എന്ന അവിശ്വസനീയമായ പ്രഹരശേഷിയിൽ 776 റൺസ് അടിച്ചുകൂട്ടി ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയതോടെയാണ് 15-കാരനായ വൈഭവിന് ഇന്ത്യൻ ടീമിലേക്ക് വേഗത്തിൽ വിളി വന്നത്. ദംബുള്ളയിൽ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എ ടീമിനെതിരെ വെറും 11 പന്തിൽ അർദ്ധസെഞ്ച്വറി നേടി ലിസ്റ്റ് എ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും ഈ ഇടംകയ്യൻ താരം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ 29 പന്തിൽ 94 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ഈ തോൽവിയോടെ ഉഭയകക്ഷി ടി20 ക്രിക്കറ്റിൽ തുടർച്ചയായി 16 പരമ്പരകൾ ജയിച്ചെന്ന ഇന്ത്യയുടെ റെക്കോർഡും അവസാനിച്ചു. പരമ്പര കൈവിട്ടതിന് പിന്നാലെ ജൂലൈ 1 മുതൽ ചെസ്റ്റർ ലെ സ്ട്രീറ്റിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ഇന്ത്യ ഇനി യാത്ര തിരിക്കും. വരാനിരിക്കുന്ന പരമ്പരകളിൽ നിലവിലെ ഓപ്പണർമാരുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും വൈഭവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം.ത്തിനായി മറ്റുള്ളവരെപ്പോലെ പ്രക്രിയകളിലൂടെ കടന്നുപോയി കാത്തിരിക്കേണ്ടതുണ്ടെന്നും കോച്ച് കൂട്ടിച്ചേർത്തു.












