ഭാരതത്തിന്റെ യുവതലമുറയുടെ ഭാവിയും ക്ഷേമവുമാണ് രാജ്യത്തിന് ഏറ്റവും പ്രധാനമെന്ന ഉറച്ചസന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന്വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയും രാജ്യത്തിന്റെ ഭാവിയെയും തകർക്കാൻ ശ്രമിക്കുന്ന മാഫിയസംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷാ പേപ്പർ ചോർച്ച കേസിൽ ഉൾപ്പെടുന്നവർക്ക് അതിവേഗത്തിലും കഠിനവുമായ ശിക്ഷഉറപ്പാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിവ്യക്തമാക്കി.
ഡൽഹിയിലെ ജന്തർ മന്തറിലടക്കം ഉയർന്ന നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചആരോപണങ്ങളും പ്രക്ഷോഭങ്ങളും നേരിട്ട് പരാമർശിച്ചാണ് പ്രധാനമന്ത്രി സർക്കാരിന്റെ നിലപാട്വ്യക്തമാക്കിയത്. പരീക്ഷകളുടെ സുതാര്യതയും യുവജനങ്ങളുടെ വിശ്വാസവും തകക്കാൻശ്രമിക്കുന്നവർക്ക് ഇനി രക്ഷയുണ്ടാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എക്സിലൂടെ (X) കർശന മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, യുവാക്കളുടെ ക്ഷേമത്തെക്കാൾവലിയ മറ്റൊന്നും സർക്കാരിന് മുന്നിലില്ലെന്ന് വ്യക്തമാക്കി. “ചോർച്ചയിൽ ഉൾപ്പെട്ടവർക്ക്അതിവേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻഞങ്ങൾ തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾനൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള തുടർനടപടിയാണിത്. നമ്മുടെ യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല,” എന്ന് അദ്ദേഹംഉറപ്പിച്ചു പറഞ്ഞു.
ചോർച്ച എന്ന കുറ്റകൃത്യത്തെ “ഘോര പാപം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത്വെറുമൊരു ഭരണപരമായ വീഴ്ചയല്ല, മറിച്ച് ഭാരതത്തിന്റെ പ്രതിഭകളോടും അധ്വാനത്തോടുംചെയ്യുന്ന അനീതിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എൻഡിഎ പാർലമെന്ററി പാർട്ടിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, മോദി സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായി രാജ്യതാൽപ്പര്യം മുൻനിർത്തി എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിനൊപ്പം കൈകോർക്കണമെന്ന്പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായി റിജിജു അറിയിച്ചു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ രാജ്യത്തെ പ്രമുഖ നിയമ വിദഗ്ധരെയാണ്സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭാരതത്തിന്റെ നട്ടെല്ലായ യുവതലമുറയുടെ ഭാവി വച്ചുകളിക്കാൻ ഒരു അഴിമതി സംഘത്തെയും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഈതീരുമാനത്തിലൂടെ കേന്ദ്ര സർക്കാർ നൽകുന്നത്.












