സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എൽഡിഎഫ്നേതാവുമായ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരം ഏണിക്കരയിലുള്ളവസതിയിലെത്തിയാണ് ക്രൈംബ്രാഞ്ച് അടങ്ങുന്ന അന്വേഷണ സംഘം പ്രശാന്തിനെകസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ കൊല്ലത്തെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തശേഷം ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ രണ്ടാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ഈകേസിൽ പോലീസിന്റെ പിടിയിലാകുന്നത്.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലും കട്ടിളപ്പാളികളിലും ചാർത്തിയിരുന്നസ്വർണപ്പാളികൾ 2025-ൽ ദേവസ്വം ബോർഡ് ഭരണസമിതിയുടെ നേതൃത്വത്തിൽ ചട്ടങ്ങൾ ലംഘിച്ച്ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കടത്തിയെന്ന കേസ്സിലാണ് നടപടി. 2019-ൽ നടന്നസ്വർണ അപഹരണം മറച്ചുവെക്കാനും വ്യാജ രേഖകൾ ചമയ്ക്കാനും അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്നാണ് ഹൈക്കോടതിയിൽ എസ്ഐടിസമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേസിൽ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖചമയ്ക്കൽ എന്നീ ഗുരുതര കുറ്റങ്ങളാണ് മുൻ ബോർഡ് അംഗങ്ങൾക്കെതിരെചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ്, തന്റെ അറസ്റ്റ് ഏതുനിമിഷവും ഉണ്ടാകുമെന്നുംസർക്കാരിന്റെയും വകുപ്പിന്റെയും രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്നും ആരോപിച്ച്പി.എസ്. പ്രശാന്ത് ഫെയ്സ്‌ബുക്കിൽ കുറിച്ചിരുന്നു. കേസിൽ തങ്ങൾ പൂർണമായുംസഹകരിച്ചതാണെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് ഭരണസമിതിയെബലിയാടാക്കുകയാണെന്നുമാണ് പ്രശാന്തിന്റെ വാദം.
അതേസമയം, പ്രശാന്തിനു പുറമെ മുൻ ദേവസ്വം ബോർഡ് അംഗം അജികുമാർ, തിരുവാഭരണകമ്മീഷണർ റജിലാൽ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായികസ്റ്റഡിയിലെടുക്കാൻ നീക്കം ഊർജിതമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്.പി ശശിധരന്റെനേതൃത്വത്തിലുള്ള സംഘമാണ് നിർണായകമായ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അഴിമതിയും വിശ്വാസവഞ്ചനയും തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലങ്ങളും രേഖകളുംകൈവശമുണ്ടെന്നും പ്രതികളുടെ അറസ്റ്റോടെ കേസിലെ വൻ ഗൂഢാലോചനപുറത്തുകൊണ്ടുവരുമെന്നും എസ്ഐടി വ്യക്തമാക്കി.












