ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തിക്ക് നേരിയ ശമനമുണ്ടായെങ്കിലും മലയോര മേഖലകളിൽആശങ്കയൊഴിയുന്നില്ല. ഇടവിട്ട് മാത്രമാണ് ഇപ്പോൾ മഴ പെയ്യുന്നതെങ്കിലുംഅണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ നാല്പ്രധാന ഡാമുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകൾതുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ്. ഡാമുകൾ തുറന്ന സാഹചര്യത്തിലുംമലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലും ജനങ്ങൾ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിലെ പ്രധാനപ്പെട്ട ഡാമുകളിലെല്ലാം ജലനിരപ്പ് അതിവേഗംഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ ഒറ്റദിവസം കൊണ്ട് ഒമ്പത് അടിയോളം വെള്ളമാണ്ഉയർന്നത്. നിലവിൽ 2339.62 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയത്ത് ഇത് 2376.20 അടിയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 116.7 അടി മാത്രമാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടുകളിലേക്കുള്ളനീരൊഴുക്ക് തുടരുന്നതിനാൽ കെഎസ്ഇബി അധികൃതരും റവന്യൂ വകുപ്പും സ്ഥിതിഗതികൾസൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
സുരക്ഷാ കാരണങ്ങളെത്തുടർന്ന് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവിലക്കും രാത്രിയാത്രാ നിരോധനവും തുടരും. കുമളി-പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലയ്ക്ക്സമീപം റോഡിലേക്ക് വീണ വൻമരം മുറിച്ചു മാറ്റുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. കനത്ത മഴയിലും കാറ്റിലുമായി ഇടുക്കിയിൽ ഇന്നലെ മാത്രം 14 വീടുകൾക്ക് കേടുപാടുകൾസംഭവിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്മാറ്റിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ്കഴിയുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെപുറത്തിറങ്ങരുതെന്നും യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.












