ചെങ്കടലിൽ യെമൻ തീരത്തിന് സമീപം വച്ച് വൻ പ്രൊജക്റ്റൈൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻചരക്കുകപ്പൽ ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ (MSV Faize Noore Oliya) സമുദ്രത്തിൽതകർന്ന് മുങ്ങി. എന്നാൽ, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമടക്കം14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് നടത്തിയ നിർണായകതെരച്ചിൽ ദൗത്യത്തിലൂടെ അത്ഭുതകരമായി സുരക്ഷിതമായി രക്ഷപ്പെടുത്തി. ഹുദൈദതുറമുഖത്തിന് തെക്ക് മാറി നടന്ന ആക്രമണത്തിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് കപ്പൽപൂർണ്ണമായി സമുദ്രത്തിൽ മുങ്ങിയത്.
രക്ഷപ്പെടുത്തിയ മുഴുവൻ ജീവനക്കാരെയും യെമനിലെ തന്ത്രപ്രധാനമായ മൊഖ (Mokha) തുറമുഖത്ത് എത്തിച്ചതായും എല്ലാവർക്കും അടിയന്തര വൈദ്യസഹായം ഉൾപ്പെടെനൽകിയിട്ടുണ്ടെന്നും യെമൻ അധികൃതർ വ്യക്തമാക്കി.
നിരായുധവും പ്രതിരോധരഹിതവുമായ ഇന്ത്യൻ യാനത്തിന് നേരെ നടന്ന ഈ ക്രൂരമായആക്രമണത്തെ കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും ശക്തമായ ഭാഷയിൽ അപലപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ആക്രമണത്തിൽ ഇന്ത്യ തീവ്രമായ ഉത്കണ്ഠരേഖപ്പെടുത്തുകയും അന്താരാഷ്ട്ര കപ്പൽപാതകളിലെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടിവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവം കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദസോണോവാളും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ എംബസിയെമൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ജീവനക്കാരുടെ സുരക്ഷയ്ക്ക്മുൻഗണന നൽകുന്നുണ്ടെന്നും ഡയറക്ടർ ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന്മേഖലയിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകിയതായും കേന്ദ്രംഅറിയിച്ചു.
ചെങ്കടൽ മേഖലയിൽ വ്യാപാരക്കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ആഗോളസമുദ്ര ഗതാഗതത്തിന് കനത്ത ഭീഷണിയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ പാലിച്ചുകൊണ്ട് ഈ മേഖലയിൽ തടസ്സമില്ലാത്ത കപ്പൽ ഗതാഗതംപുനഃസ്ഥാപിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിൽ മേഖലയിലെ വിമത ഗ്രൂപ്പുകളാണെന്നാണ് പ്രാഥമിക നിഗമനം.












