നേപ്പാളിലെ ദുരന്തഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും അടിയന്തര സഹായഎത്തിക്കാനുമായി ഇന്ത്യയുടെ വൻ രക്ഷാദൗത്യം. വ്യോമസേനയുടെ കാണാതായവർക്കായുള്ളതിരച്ചിലിനും സങ്കീർണ്ണമായ ദൗത്യങ്ങൾക്കുമായി എംഐ-17 (MI-17), അഡ്വാൻസ്ഡ് ലൈറ്റ്ഹെലികോപ്റ്ററായ ‘ധ്രുവ്’ എന്നിവ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഇതിനുപുറമെ ദുരന്തനിവാരണസാമഗ്രികളും അടിയന്തര മരുന്നുകളുമായി സി-17, സി-130 വിമാനങ്ങളും തയ്യാറാണെന്ന്വ്യോമസേന അറിയിച്ചു. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയം ഇന്ത്യയുടെ അതിർത്തിസംസ്ഥാനങ്ങളിലേക്കും പ്രളയഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രത നിർദേശംപുറപ്പെടുവിച്ചു.
നേപ്പാളിൽ നിന്ന് ഒഴുക്കുവെള്ളം കുത്തിയൊലിച്ചെത്തുന്ന സാഹചര്യത്തിൽ ബിഹാറിലെ ഗണ്ഡക്നദീതിരത്ത് താമസിക്കുന്ന ജനങ്ങളെ രാത്രി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. പ്രളയസാധ്യത മുന്നിൽ കണ്ട് ബിഹാറിലേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ(എൻഡിആർഎഫ്) 9 ടീമുകളെ അടിയന്തരമായി നിയോഗിച്ചിട്ടുണ്ട്. ഇതിൽ രണ്ടു ടീമുകളെ പശ്ചിമചമ്പാരൻ, മുസാഫർപൂർ ജില്ലകളിൽ നേരിട്ട് വിന്യസിച്ചു കഴിഞ്ഞു. ഉത്തർപ്രദേശിൽ ആകെ 11 എൻഡിആർഎഫ് ടീമുകളെയാണ് സജ്ജമാക്കി നിർത്തിയിരിക്കുന്നത്. അപകട സാധ്യതയുള്ളകുഷിനഗർ, മഹാരാജ്‌ഗഞ്ച് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് അടിയന്തര മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ് അതിർത്തികളിലൂടെ ഒഴുകുന്ന നദികളിൽ ജലനിരപ്പ്കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൂട്ടൽ. ഇതിനോടകം തന്നെ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും താൽക്കാലിക ഷെൽട്ടറുകളും ടെന്റുകളുംഅടിയന്തര മരുന്നുകളും ഇന്ത്യ നേപ്പാളിലേക്ക് കൈമാറി. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുംനേപ്പാൾ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.











