മോസ്കോ: പ്രവർത്തനസജ്ജമായി ഉദ്ഘാടനത്തിന് കാത്തുനിന്ന റഷ്യയിലെ കൂറ്റൻ ഗ്യാസ്കെമിക്കൽ പ്ലാന്റിൽ വൻ സ്ഫോടനവും തീപ്പിടിത്തവും. റഷ്യയിലെ ഫാർ ഈസ്റ്റേൺ അമുർമേഖലയിൽ നിർമാണം പൂർത്തിയായിവന്നിരുന്ന ‘അമുർ ഗ്യാസ് കെമിക്കൽ കോംപ്ലക്സിലാണ്’ (AGCC) രാജ്യത്തെ നടുക്കിയ പ്രകൃതിദുരന്തത്തിന് സമാനമായ അപകടമുണ്ടായത്. അപകടത്തിൽആറ് ചൈനീസ് പൗരന്മാരും ഒരു റഷ്യൻ വനിതയും ഉൾപ്പെടെ ഏഴുപേർ തൽക്ഷണം മരണപ്പെട്ടു. പ്ലാന്റിലെ കരാർ ജീവനക്കാരായ ഒൻപത് ചൈനക്കാരെ കാണാതായിട്ടുണ്ട്.
അപകടത്തിൽ 152 പേർക്ക് പരിക്കേൽക്കുകയും ഇതിൽ കടുത്ത പൊള്ളലേറ്റ 36 പേരെ വിദഗ്ധചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരെഅടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ റഷ്യൻ എമർജൻസി സർവീസിന്റെ പ്രത്യേക വിമാനങ്ങളുംസ്ഥലത്തെത്തി. അപകട സമയത്ത് പ്ലാന്റിൽ നിന്ന് കൂറ്റൻ തീജ്വാലകളും കറുത്ത പുകയുംഅന്തരീക്ഷത്തിലേക്ക് ഉയരുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിപ്രചരിക്കുന്നുണ്ട്.
റഷ്യയിലെ മുൻനിര പെട്രോകെമിക്കൽ ഭീമന്മാരായ ‘സിബൂറും’ (Sibur) ചൈനയുടെ സര്ക്കാര്ഉടമസ്ഥതയിലുള്ള ‘സിനോപെക്കും’ (Sinopec) സംയുക്തമായി ആരംഭിച്ച ഏകദേശം 10 ബില്യൺഡോളർ (ഏകദേശം 83,000 കോടിയിലധികം ഇന്ത്യൻ രൂപ) ചെലവഴിച്ചു നിർമ്മിച്ച വമ്പൻപദ്ധതിക്കാണ് തീപിടിച്ചത്. പൈറോളിസിസ് യൂണിറ്റിന്റെ അനുബന്ധ ഭാഗത്തുനിന്നുണ്ടായസാങ്കേതിക തകരാറാണ് വൻ സ്ഫോടനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ലോകത്തിലെ ഏറ്റവും വലിയ പോളിഎഥിലിൻ, പോളിപ്രൊപ്പിലീൻ ഉൽപ്പാദന കേന്ദ്രങ്ങളിൽ ഒന്നായിവിഭാവനം ചെയ്ത ഈ പ്ലാന്റിൽ ഈ വർഷം അവസാനത്തോടെ ഉൽപ്പാദനംആരംഭിക്കാനിരിക്കെയാണ് ഈ ദുരന്തം. വ്യവസായ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതുമായിബന്ധപ്പെട്ട് റഷ്യൻ അന്വേഷണ ഏജൻസികൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമഗ്രമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം മാത്രമേ ഇനി പ്ലാന്റിന്റെ ഉദ്ഘാടനംസാധ്യമാകൂ.












